സംസ്‌ഥാനത്ത് ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്കില്‍ വീണ്ടും ഉയര്‍ച്ച

By Team Member, Malabar News
Malabarnews_covid
Representational image
Ajwa Travels

തിരുവനന്തപുരം : സംസ്‌ഥാനത്ത് തുടര്‍ച്ചയായി രണ്ട് ദിവസം 10 ശതമാനത്തില്‍ താഴെ രേഖപ്പെടുത്തിയ കോവിഡ് ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്കില്‍ ഇന്ന് വീണ്ടും വര്‍ധന. 10.33 ശതമാനമാണ് ഇന്ന് രേഖപ്പെടുത്തിയ പോസിറ്റിവിറ്റി നിരക്ക്. സംസ്‌ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ പരിശോധിച്ചത് 61,553 സാമ്പിളുകളാണ്. ഇതില്‍ നിന്നും 6,357 ആളുകള്‍ക്കും കോവിഡ് സ്‌ഥിരീകരിച്ചു. ഇതോടെയാണ് പോസിറ്റിവിറ്റി നിരക്കില്‍ വീണ്ടും വര്‍ധന ഉണ്ടായത്.

കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി സംസ്‌ഥാനത്ത് ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് 10ല്‍ താഴെ മാത്രമായിരുന്നു. ഇന്നലെ സംസ്‌ഥാനത്ത് റിപ്പോർട്ട് ചെയ്‍ത പോസിറ്റിവിറ്റി നിരക്ക് 9.97 ശതമാനം ആയിരുന്നു. ഇന്ന് നിരക്ക് വീണ്ടും ഉയർന്നത് ആശങ്ക സൃഷ്‌ടിക്കുന്നുണ്ട്.

ഇന്ന് രോഗം സ്‌ഥിരീകരിച്ചറില്‍ ഏറ്റവും കൂടുതല്‍ രോഗികള്‍ റിപ്പോര്‍ട്ട് ചെയ്‌തത് എറണാകുളം ജില്ലയിലാണ്. 860 പേര്‍ക്കാണ് ജില്ലയില്‍ രോഗം സ്‌ഥിരീകരിച്ചത്. ഇവരില്‍ 671 പേര്‍ക്കും രോഗം സ്‌ഥിരീകരിച്ചത് സമ്പര്‍ക്കത്തിലൂടെയാണ്. സംസ്‌ഥാനത്ത് ഇന്ന് രോഗം സ്‌ഥിരീകരിച്ചവരില്‍ 5,542 ആളുകള്‍ക്കും രോഗബാധ ഉണ്ടായത് സമ്പര്‍ക്കത്തിലൂടെയാണ്. 107 പേർ സംസ്‌ഥാനത്തിന് പുറത്ത് നിന്ന് വന്ന ആളുകളുമാണ്. ഇന്ന് രോഗ ഉറവിടം അറിയാതെ കോവിഡ് സ്‌ഥിരീകരിച്ചത് 645 ആളുകള്‍ക്കാണ്.

തൃശൂര്‍ 759, കോഴിക്കോട് 710, മലപ്പുറം 673, ആലപ്പുഴ 542, കൊല്ലം 530, തിരുവനന്തപുരം 468, പാലക്കാട് 467, കോട്ടയം 425, കണ്ണൂര്‍ 363, വയനാട് 171, പത്തനംതിട്ട 143, കാസര്‍ഗോഡ് 139, ഇടുക്കി 107 എന്നിങ്ങനെയാണ് മറ്റ് ജില്ലകളിലെ ഇന്നത്തെ കോവിഡ് കണക്കുകള്‍.

Read also : ഇടത് പിന്‍തുണയില്‍ മല്‍സരിക്കുമെന്ന് കാരാട്ട് ഫൈസല്‍; തള്ളി സിപിഐഎം ജില്ലാ നേതൃത്വം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE