ന്യൂഡെൽഹി: ഇന്ത്യന്‍ അത്‌ലറ്റിക് ഇതിഹാസം മില്‍ഖാ സിംഗിന് കോവിഡ് സ്‌ഥിരീകരിച്ചു. ചണ്ഡീഗഢിലെ വീട്ടില്‍ ഐസൊലേഷനില്‍ കഴിയുകയാണ് നിലവിൽ ഇദ്ദേഹം. 91കാരനായ മില്‍ഖാ സിംഗിന്റെ ആരോഗ്യനില തൃപ്‌തികരമാണെന്ന് ഭാര്യ നിര്‍മല്‍ കൗര്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു. വീട്ടിലെ സഹായികളില്‍ ഒരാള്‍ക്ക് കോവിഡ് ബാധിച്ചതോടെ മില്‍ഖാ സിംഗ് ഉള്‍പ്പടെയുള്ള കുടുംബാംഗങ്ങളിൽ പരിശോധന നടത്തുകയായിരുന്നു.
‘പറക്കും സിംഗ്‘ എന്ന് വിളിപ്പേരുള്ള മിൽഖാ സിംഗ് രാജ്യം കണ്ട ഏറ്റവും മികച്ച അത്‌ലറ്റുകളിൽ ഒരാളാണ്. നാല് തവണ ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടിയ മില്‍ഖാ സിംഗ് 1960ലെ റോം ഒളിംപിക്‌സില്‍ 400 മീറ്റര്‍ ഓട്ടത്തിൽ നാലാം സ്‌ഥാനം നേടിയിരുന്നു. അന്ന് വെറും 0.1 സെക്കന്‍ഡ് വ്യത്യാസത്തിലാണ് മെഡല്‍ നഷ്‌ടമായത്. സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ നിന്ന് കോമൺവെൽത്ത് ഗെയിംസ് സ്വർണം നേടിയ (1958) ആദ്യ അത്‌ലറ്റ് കൂടിയാണ് മിൽഖാ സിംഗ്.
Read Also: ബ്ളാക്ക് ഫംഗസ്; ജാഗ്രത വേണ്ട രോഗങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്താൻ കേന്ദ്ര നിര്‍ദ്ദേശം