ഡെൽഹി: ബ്ളാക്ക് ഫംഗസ് രോഗബാധയെ സംബന്ധിച്ച് സംസ്‌ഥാനങ്ങൾക്ക് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കത്ത്. ജാഗ്രത വേണ്ട രോഗങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തണം എന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം.
കോവിഡ് മുക്‌തരാകുകയും ചികിൽസയിലിരിക്കുകയും ചെയ്യുന്ന രോഗികളിൽ ബ്ളാക്ക് ഫംഗസ് അഥവാ മ്യൂക്കോര്‍മൈക്കോസിസ് ബാധയുടെ കാര്യത്തിൽ അതീവ ജാഗ്രത വേണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. മഹാരാഷ്‌ട്ര, ഛത്തീസ്‌ഗഡ്, ഡെൽഹി, ആന്ധ്ര, ഹരിയാന, രാജസ്‌ഥാൻ എന്നീ സംസ്‌ഥാനങ്ങളിലെ രോഗ വ്യാപനം ആശങ്കയുയർത്തുന്നുണ്ട്. കേരളമടക്കമുള്ള സംസ്‌ഥാനങ്ങള്‍ ജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.
ബ്ളാക്ക് ഫംഗസ് രോഗബാധയുടെ ലക്ഷണങ്ങൾ;-
നെറ്റി, മൂക്ക്, കവിള്‍, കണ്ണുകള്‍, പല്ല് എന്നിവിടങ്ങളില്‍ ചര്‍മ രോഗം പോലെയാണ് പൂപ്പല്‍ബാധ ആദ്യം പ്രത്യക്ഷപ്പെടുക. പിന്നീടത് കണ്ണുകളിലേക്കും തലച്ചോറ്, ശ്വാസകോശം എന്നിവിടങ്ങളിലേക്കും പടരും. മൂക്കിന് ചുറ്റും നിറവ്യത്യാസം സംഭവിക്കുകയോ കാഴ്‌ച മങ്ങുകയോ ചെയ്യും. നെഞ്ചുവേദന, ശ്വാസതടസം, ചുമച്ച് ചോരതുപ്പല്‍ എന്നിവയും ബ്ളാക്ക് ഫംഗസിന്റെ രോഗലക്ഷണമാണ്.
Also Read: എസ്ബിഐ അക്കൗണ്ട് ഉടമകൾക്ക് ആശ്വാസമായി പുതിയ ഇളവുകൾ പ്രഖ്യാപിച്ചു