ജലന്ധർ: രാജ്യത്ത് വീണ്ടും ഗ്രീന്‍ ഫംഗസ് ബാധ റിപ്പോര്‍ട് ചെയ്‌തു. രാജസ്‌ഥാന് പിന്നാലെ പഞ്ചാബിലെ ജലന്ധറിലാണ് ഗ്രീന്‍ ഫംഗസ് ബാധ റിപ്പോര്‍ട് ചെയ്‌തത്. കോവിഡ് മുക്‌തനായി ചികിൽസയില്‍ കഴിയുകയായിരുന്ന 62കാരനാണ് ഗ്രീന്‍ ഫംഗസ് സ്‌ഥിരീകരിച്ചത്. ഇയാള്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ജലന്ധറിലെ സിവില്‍ ആശുപത്രിയിലെ എപ്പിഡെമിയോളജിസ്‌റ്റായ ഡോ. പരംവീര്‍ സിംഗാണ് ഗ്രീന്‍ ഫംഗസ് സ്‌ഥിരീകരിച്ച വിവരം മാദ്ധ്യമങ്ങളോട് വ്യക്‌തമാക്കിയത്.
കഴിഞ്ഞ ആഴ്‌ചയാണ് രാജ്യത്ത് ആദ്യമായി രാജസ്‌ഥാനില്‍ ഗ്രീന്‍ ഫംഗസ് റിപ്പോര്‍ട് ചെയ്‌തത്. മുപ്പത്തിനാലുകാരനാണ് രോഗം സ്‌ഥിരീകരിച്ചത്. കഴിഞ്ഞ രണ്ടുമാസമായി കോവിഡ് ബാധിച്ച് ചികിൽസയിലായിരുന്ന ഇയാള്‍ക്ക് പനിയും, മൂക്കില്‍ നിന്ന് വലിയ അളവില്‍ രക്‌തവും വന്നിരുന്നു. ബ്ളാക്ക് ഫംഗസ് ബാധിച്ചതായാണ് ആദ്യം കരുതിയതെങ്കിലും തുടര്‍ പരിശോധനയിലാണ് ഗ്രീന്‍ ഫംഗസ് ബാധയാണെന്ന് കണ്ടെത്തിയത്.
Read Also: ഇന്ന് എസ്ബിഐ സർവീസുകൾ 40 മിനിറ്റ് തടസപ്പെടും