അധ്യാപക ദിനത്തിന് മുൻപായി സംസ്‌ഥാനത്തെ എല്ലാ അധ്യാപകർക്കും വാക്‌സിനേഷൻ; ആരോഗ്യമന്ത്രി

By Team Member, Malabar News
Covid Vaccination
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്ത് അധ്യാപക ദിനമായ സെപ്റ്റംബർ 5ആം തീയതിക്ക് മുൻപായി അധ്യാപകരുടെ വാക്‌സിനേഷൻ പൂർത്തിയാക്കുമെന്ന് വ്യക്‌തമാക്കി ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ്. നിലവിൽ വാക്‌സിനേഷന്‍ യജ്‌ഞത്തിന്റെ ഭാഗമായി അധ്യാപകരുടെ വാക്‌സിനേഷന്‍ നടന്നുവരികയാണ്. വാക്‌സിനെടുക്കാന്‍ ശേഷിക്കുന്ന അധ്യാപകരും മറ്റ് സ്‌കൂള്‍ ജീവനക്കാരും ഉടൻ തന്നെ തൊട്ടടുത്തുള്ള ആരോഗ്യ പ്രവര്‍ത്തകരുമായി ബന്ധപ്പെടണമെന്നും മന്ത്രി അഭ്യര്‍ഥിച്ചു.

അതേസമയം വാക്‌സിനേഷന്‍ യജ്‌ഞത്തിന്റെ ഭാഗമായി സംസ്‌ഥാനത്ത് ഇന്ന് 4,78,635 പേര്‍ക്ക് വാക്‌സിന്‍ നല്‍കി. 1,459 സര്‍ക്കാര്‍ കേന്ദ്രങ്ങളും 373 സ്വകാര്യ കേന്ദ്രങ്ങളും ഉള്‍പ്പടെ 1832 വാക്‌സിനേഷന്‍ കേന്ദ്രങ്ങളാണ് ഉണ്ടായിരുന്നത്. ഒന്നും രണ്ടും ഡോസ് ഉള്‍പ്പടെ ആകെ 2,86,31,227 പേര്‍ക്കാണ് സംസ്‌ഥാനത്ത് ഇതുവരെ വാക്‌സിന്‍ നല്‍കിയത്. ഇതില്‍ 2,09,75,647 പേര്‍ക്ക് ഒന്നാം ഡോസ് വാക്‌സിനും, 76,55,580 പേര്‍ക്ക് രണ്ടാം ഡോസ് വാക്‌സിനുമാണ് നല്‍കിയത്.

2021ലെ പ്രൊജക്‌ടറ്റഡ് പോപ്പുലേഷന്‍ പ്രകാരം സംസ്‌ഥാനത്ത് 59.20 ശതമാനം പേര്‍ക്ക് ഒന്നാം ഡോസും, 21.61 ശതമാനം പേര്‍ക്ക് രണ്ടാം ഡോസും നല്‍കി. കൂടാതെ 18 വയസിന് മുകളിലുള്ളവരുടെ ജനസംഖ്യ പ്രകാരം 73.02 ശതമാനം പേര്‍ക്ക് ഒന്നാം ഡോസും, 26.66 ശതമാനം പേര്‍ക്ക് രണ്ടാം ഡോസും നല്‍കിയിട്ടുണ്ട്.

സംസ്‌ഥാനത്തിന് 8,00,860 ഡോസ് വാക്‌സിന്‍ കൂടി ലഭ്യമായി. ഇതില്‍ 5,09,640 ഡോസ് വാക്‌സിന്‍ ഞായറാഴ്‌ചയും, 2,91,220 ഡോസ് വാക്‌സിന്‍ തിങ്കളാഴ്‌ചയുമാണ് എത്തിയത്. തിരുവനന്തപുരത്ത് 2,72,000, എറണാകുളത്ത് 3,14,360, കോഴിക്കോട് 2,14,500 എന്നിങ്ങനെ ഡോസ് വാക്‌സിനാണെത്തിയത്. ഇതുകൂടാതെ 15 ലക്ഷം എഡി സിറിഞ്ചും ലഭ്യമായിട്ടുണ്ട്.

Read also: ബിജെപിക്ക് പ്രതികാര രാഷ്‌ട്രീയം; എംഎല്‍എ തൃണമൂലിൽ ചേർന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE