ലഖ്‌നൗ: യുപിയിൽ കേന്ദ്രമന്ത്രിമാരുടെ പേരില്‍ വ്യാജ കോവിഡ് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ്. അമിത് ഷ, നിതേന്‍ ഗഡ്കരി, പുഷ്യൂ ഗോയല്‍ എന്നീ പേരുകളിലുള്ള സര്‍ട്ടിഫിക്കറ്റുകളാണ് യുപിയില്‍ വിതരണം ചെയ്‌തതായി കണ്ടെത്തിയിരിക്കുന്നത്. എട്വ ജില്ലയിലെ തഖാ ഹെല്‍ത്ത് സെന്ററില്‍ നിന്ന് വാക്‌സിന്‍ സ്വീകരിച്ചതായാണ് സർട്ടിഫിക്കറ്റ് വ്യക്‌തമാക്കുന്നത്.
അതേസമയം സംഭവത്തില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്നാണ് അധികൃതരുടെ വാദം. സംഭവത്തില്‍ ചീഫ് മെഡിക്കല്‍ ഓഫീസര്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. കേന്ദ്രമന്ത്രിമാരായ അമിത് ഷാ, നിതിന്‍ ഗഡ്കരി, പിയൂഷ് ഗോയല്‍ എന്നിവരുടെ പേരിന് സമാനമായ പേരുകളിലാണ് സര്‍ട്ടിഫിക്കറ്റ്.
ഡിസംബര്‍ 12നാണ് ഒന്നാം ഡോസ് വാക്‌സിന്‍ സ്വീകരിച്ചിരിക്കുന്നത് എന്ന് സർട്ടിഫിക്കറ്റിൽ പറയുന്നു. രണ്ടാം ഡോസ് വാക്‌സിന്‍ 2022 മാര്‍ച്ച് അഞ്ചിനും ഏപ്രില്‍ മൂന്നിനുമിടയില്‍ സ്വീകരിക്കണമെന്നും സൂചിപ്പിച്ചിട്ടുണ്ട്. അതേസമയം ഡിസംബര്‍ 12ന് തങ്ങളുടെ ഐഡിയിലുള്ള വെബ്‌സൈറ്റ് ഹാക്ക് ചെയ്‌തിരുന്നുവെന്നാണ് ഹെല്‍ത്ത്‌സെന്റര്‍ അധികൃതര്‍ പറയുന്നത്.
Read also: ഗുര്‍നാം ഛാദുനി രാഷ്‌ട്രീയ പാർട്ടി പ്രഖ്യാപിച്ചു; പഞ്ചാബ് തിരഞ്ഞെടുപ്പിൽ മൽസരിക്കും