ഒളിമ്പിക്‌സിന് മുന്‍പ് അത്‌ലറ്റുകള്‍ക്ക് കോവിഡ് വാക്‌സിന്‍ ലഭിക്കേണ്ടത് അനിവാര്യം; സുശീല്‍ കുമാര്‍

By Staff Reporter, Malabar News
sushil kumar_
സുശീൽ കുമാര്‍
Ajwa Travels

ന്യൂഡെല്‍ഹി: അടുത്ത വര്‍ഷം ജൂലൈയില്‍ നടക്കുന്ന ടോക്കിയോ ഒളിമ്പിക്സിന് മുന്‍പ് തന്നെ കായിക താരങ്ങള്‍ക്ക് കോവിഡ് വാക്‌സിന്‍ ലഭ്യമാക്കണമെന്ന് ഗുസ്‌തി താരം സുശീല്‍ കുമാര്‍. ഈ മഹാമാരിക്കാലത്ത് അത്‌ലറ്റുകള്‍ പരിശീലനത്തിന് നേരിടുന്ന ബുദ്ധിമുട്ടുകള്‍ അടക്കം ഏറെ വെല്ലുവിളികള്‍ അഭിമുഖീകരിക്കുന്നതായി രണ്ടുതവണ ഒളിമ്പിക് മെഡല്‍ നേടിയ സുശീല്‍ പറഞ്ഞു.

‘ഞങ്ങള്‍ ഒളിമ്പിക്‌സിന് തയ്യാറെടുക്കുകയാണ്, അതിനാല്‍ കോവിഡ്-19 വാക്‌സിന്‍ ആവശ്യമാണ്. എന്റെ ടീമിലെ പലര്‍ക്കും വൈറസ് ബാധയുണ്ട്. താരങ്ങള്‍ക്ക് വളരെ ബുദ്ധിമുട്ടുള്ള സാഹചര്യമാണ് നിലവിലുള്ളത്. പരിശീലനം ആരംഭിക്കുമ്പോള്‍ അത്‌ലറ്റുകള്‍ക്ക് രോഗം വരാനുള്ള സാധ്യതയുണ്ട്, അതിനാല്‍ വാക്‌സിന്‍ ലഭിക്കേണ്ടത് വളരെ പ്രധാനമാണ്,’ സുശീല്‍ കുമാര്‍ പറഞ്ഞതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്‌തു.

കൂടാതെ എല്ലാ കായിക താരങ്ങളോടും കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കാനും സുശീല്‍ കുമാര്‍ അഭ്യര്‍ഥിച്ചു. ‘നിങ്ങള്‍ ഒളിമ്പിക്‌സിന് ഒരുങ്ങുകയാണ്, ഏതെങ്കിലും സംസ്‌ഥാന ചാമ്പ്യന്‍ഷിപ്പിന് വേണ്ടിയല്ല,’ സുശീല്‍ പറഞ്ഞു.

മാത്രവുമല്ല അപകടസാധ്യത വലുതാണെന്നും തങ്ങളുടെ ക്യാമ്പ് നടക്കുന്നിടത്തെല്ലാം മുന്‍കരുതലുകള്‍ പിന്തുടര്‍ന്നിട്ടുണ്ടെങ്കിലും അതൊന്നും പ്രവര്‍ത്തനക്ഷമം അല്ലെന്നും സുശീല്‍ കുമാര്‍ പറഞ്ഞു. അതിനാല്‍ എല്ലാവരും സ്വയം ശ്രദ്ധിക്കുകയും വാക്‌സിനായി കാത്തിരിക്കുകയും വേണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Read Also: കോവിഡ് സാഹചര്യം ചര്‍ച്ച ചെയ്യാന്‍ സര്‍വകക്ഷി യോഗം വിളിച്ച് കേന്ദ്രസര്‍ക്കാര്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE