തിരുവനന്തപുരം: സിപിഐ തിരഞ്ഞെടുപ്പ് റിവ്യു റിപ്പോർട്ടിന് ഇന്ന് സംസ്‌ഥാന കൗൺസിൽ യോഗം അന്തിമ അംഗീകാരം നൽകും. പറവൂർ മൂവാറ്റുപുഴ തോൽവികളിൽ ശക്‌തമായ വിമർശനം ചർച്ചയിൽ ഉയർന്നിരുന്നു. രണ്ടിടത്തും പാർട്ടി അന്വേഷണം വേണമെന്നും ആവശ്യം ഉയർന്നിട്ടുണ്ട്. ജനയുഗം പത്രത്തെ പരസ്യമായി വിമർശിച്ച ഇടുക്കി ജില്ലാ സെക്രട്ടറി കെകെ ശിവരാമനെതിരായ നടപടിയും യോഗം ചർച്ച ചെയ്യും.
കൗൺസിലിന് ശേഷം കാനം രാജേന്ദ്രന്‍ മാദ്ധ്യമങ്ങളെ കാണുന്നുണ്ട്. അതേസമയം, കഴിഞ്ഞ ദിവസം ചേര്‍ന്ന സംസ്‌ഥാന എക്‌സിക്യൂട്ടീവില്‍ സിപിഐ ജനറൽ സെക്രട്ടറി ഡി രാജക്കെതിരെ വിമർശനം ഉയര്‍ന്നിരുന്നു. ആനി രാജയെ ന്യായീകരിച്ചതിന് എരെയാണ് വിമർശനം. ആനി രാജയുടെ പ്രസ്‌താവന തെറ്റാണെന്ന് ദേശീയ എക്‌സിക്യൂട്ടിവ് വിലയിരുത്തിയിരുന്നു.
എന്നാൽ ഇത് കണക്കിലെടുക്കാതെ ദേശീയ സെക്രട്ടറി ആനി രാജയെ ന്യായീകരിച്ചതിലാണ് വിമർശനം. സംസ്‌ഥാന പോലീസിൽ ആര്‍എസ്എസ് ഗ്രൂപ്പെന്ന ആനി രാജയുടെ പരസ്യ വിമര്‍ശനത്തെയാണ് ഡി രാജ ന്യായീകരിച്ചത്. യുപിയിലായാലും കേരളത്തിലായാലും പോലീസിന്റെ വീഴ്‌ചകൾ വിമര്‍ശിക്കപ്പെടുമെന്നും ഡി രാജ പറഞ്ഞിരുന്നു.
Read Also: വെറുപ്പിന്റെ രാഷ്‌ട്രീയം പ്രചരിപ്പിക്കാൻ അൾത്താര ഉപയോഗിക്കരുത്; ഗീവർഗീസ് മാർ കൂറിലോസ്