തിരുവനന്തപുരം : നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടിംഗ് പുരോഗമിക്കുന്ന സാഹചര്യത്തിൽ തലസ്‌ഥാന നഗരിയിൽ സിപിഐഎം-ബിജെപി സംഘർഷം. തിരുവനന്തപുരം ശ്രീകാര്യം കാട്ടായികോണത്ത് ആണ് സംഘര്‍ഷം ഉണ്ടായത്. സംഘര്‍ഷത്തില്‍ നാല് ബിജെപി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ബൂത്ത് ഓഫീസുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചതെന്നാണ് സൂചന.
സംഘർഷം നടന്നതിന് പിന്നാലെ എൻഡിഎ സ്‌ഥാനാർഥി ശോഭാ സുരേന്ദ്രൻ ഉൾപ്പടെയുള്ള നേതാക്കൾ സംഭവ സ്‌ഥലത്തെത്തി. തുടർന്ന് ശോഭാ സുരേന്ദ്രന്റെ നേതൃത്വത്തിൽ ബിജെപി പ്രവർത്തകർ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മുന്‍പും സിപിഐഎം–ബിജെപി സംഘര്‍ഷം ഉണ്ടാകാറുള്ള പ്രദേശമാണ് തിരുവനന്തപുരം ജില്ലയിലെ കാട്ടായിക്കോണം.
സംഘർഷം പതിവുവായ പ്രദേശമായതിനാൽ തന്നെ ഇവിടെ പോലീസിന്റെ നേതൃത്വത്തിൽ കർശന സുരക്ഷ ഒരുക്കിയിരുന്നു. നിലവിൽ പ്രദേശത്ത് സംഘർഷങ്ങൾക്കും, പ്രതിഷേധങ്ങൾക്കും അയവ് വന്നിട്ടുണ്ട്. പ്രതിഷേധത്തിനായി എത്തിയ പ്രവർത്തകരെ ഉൾപ്പടെ പോലീസിന്റെ നേതൃത്വത്തിൽ സംഭവ സ്‌ഥലത്ത് നിന്നും ഒഴിപ്പിച്ചിട്ടുണ്ട്.
Read also : യന്ത്രത്തകരാർ; കൊടുവള്ളിയിൽ നാലിടത്ത് വോട്ടിംഗ് വൈകി