ന്യൂഡെല്‍ഹി: സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസിന് ഇത്തവണ കണ്ണൂര്‍ വേദിയാകും. കേന്ദ്രകമ്മിറ്റിയാണ് ഇക്കാര്യം സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്.
സംസ്‌ഥാനത്ത് എല്‍ഡിഎഫ് സര്‍ക്കാർ തുടര്‍വിജയം നേടിയതിന്റെ പശ്‌ചാത്തലത്തിലാണ് പാർട്ടി കോൺഗ്രസ് കണ്ണൂരിൽ എത്തുന്നതെന്നാണ് റിപ്പോർട്. നേരത്തെ 2012ല്‍ ഇരുപതാം പാര്‍ട്ടി കോണ്‍ഗ്രസിന് കോഴിക്കോട് വേദിയായിരുന്നു. തുടർന്ന് ഒമ്പതുവര്‍ഷത്തിന് ശേഷമാണ് പാര്‍ട്ടി കോണ്‍ഗ്രസ് കേരളത്തിലെത്തുന്നത്.
ഹൈദരാബാദിൽ വെച്ചാണ് ഇരുപത്തിരണ്ടാം പാർട്ടി കോൺഗ്രസ് നടന്നത്. അടുത്ത സമ്മേളനം വടക്കൻ സംസ്‌ഥാനങ്ങളിൽ നടത്താനായിരുന്നു നേരത്തെയുണ്ടായിരുന്ന ധാരണ. എന്നാൽ കേരളത്തിൽ ഇടതുപക്ഷ സർക്കാർ തുടർവിജയം നേടിയ സാഹചര്യത്തിലാണ് തീരുമാനം മാറിയത്. പാര്‍ട്ടി കോണ്‍ഗ്രസിന്റെ 23ആം പതിപ്പാണ് വരാനിരിക്കുന്നത്. കോവിഡ് സാഹചര്യത്തില്‍ അംഗങ്ങളുടെ എണ്ണം കുറച്ച് കൊണ്ടാകും സമ്മേളനം നടത്തുക.
Read also: അസമിൽ മമതയുടെ നിർണായക നീക്കം; അഖിൽ ഗൊഗോയിയുമായി കൂടിക്കാഴ്‌ച നടത്തി