തളിപ്പറമ്പിൽ ബൂത്ത് പിടുത്തവും കള്ളവോട്ടും; റീപോളിംഗ് വേണമെന്ന് യുഡിഎഫ്

By News Desk, Malabar News
CPIM
Representational Image
Ajwa Travels

കണ്ണൂർ: തളിപ്പറമ്പിൽ സിപിഐഎം ബൂത്ത് പിടുത്തവും കള്ളവോട്ടും നടത്തിയെന്ന് യുഡിഎഫ്. റീപോളിംഗ് വേണമെന്ന് യുഡിഎഫ് സ്‌ഥാനാർഥി പിവി അബ്‌ദുൾ റഷീദ് ആവശ്യപ്പെട്ടു. തളിപ്പറമ്പിൽ ശാസ്‌ത്രീയ ബൂത്ത് പിടുത്തവും കള്ളവോട്ടും നടന്നുയെന്നും അദ്ദേഹം ആരോപിച്ചു.

പ്രശ്‌ന ബാധിത ബൂത്തുകളിൽ മുഴുവൻ റീപോളിംഗ് ആവശ്യപ്പെടുകയാണ്. തിരഞ്ഞെടുപ്പ് കമ്മീഷണർ ടിക്കാറാം മീണ തളിപ്പറമ്പിൽ ഇടപെടണം. വോട്ടർമാരെ അടിച്ചോടിക്കുന്ന ഉത്തരേന്ത്യൻ മോഡലാണ് തളിപ്പറമ്പിൽ നടന്നതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, സമാധാനപരമായാണ് ഇവിടെ വോട്ടെടുപ്പ് നടന്നെതെന്ന് തളിപ്പറമ്പ് എൽഡിഎഫ് സ്‌ഥാനാർഥി എംവി ഗോവിന്ദൻ മാസ്‌റ്റർ പറഞ്ഞു. കെ സുധാകരൻ ഉൾപ്പെടെയുള്ളവർ മനപൂർവം പ്രശ്‌നമുണ്ടാക്കാൻ ശ്രമിക്കുകയാണ്. കോൺഗ്രസ് പ്രവർത്തകരാണ് സ്‌ഥലത്ത് സംഘർഷം ഉണ്ടാക്കിയതെന്നും അദ്ദേഹം പറഞ്ഞു.

തളിപ്പറമ്പ് മണ്ഡലത്തിലെ ആന്തൂറിൽ ഉച്ചക്കു മുൻപ് സംഘർഷമുണ്ടായിരുന്നു. അവിടെ യുഡിഎഫ് സ്‌ഥാനാർഥിയെ കയ്യേറ്റം ചെയ്‌തു എന്ന് പരാതി ഉയർന്നിരുന്നു. പല ബൂത്തുകളിലും യുഡിഎഫ് ബൂത്ത് ഏജന്റുമാരെ ഇരിക്കാൻ സമ്മതിച്ചില്ല.

വെബ് കാസ്‌റ്റിങ് ഉണ്ടായിരുന്നെങ്കിലും ക്യാമറ തിരിച്ചുവച്ച് കള്ളവോട്ട് നടത്തിയെന്നും യുഡിഎഫ് ആരോപിച്ചു. ഇതിനു പിന്നാലെയാണ് യുഡിഎഫ് റീപോളിംഗ് ആവശ്യപ്പെട്ടത്. ഇത് സംബന്ധിച്ച് അടുത്ത ദിവസം യുഡിഎഫ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകും.

Also Read: കയ്യേറ്റ ശ്രമം ആസൂത്രിതമെന്ന് വീണാ ജോർജ്; പരാതി നൽകും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE