പ്രതിഷേധത്തിൽ പകച്ച് സിപിഎം; കുറ്റ്യാടിയിൽ സീറ്റ് തിരിച്ചെടുക്കാൻ ആലോചന

By News Desk, Malabar News
Ajwa Travels

കോഴിക്കോട്: കുറ്റ്യാടി മണ്ഡലം കേരള കോൺഗ്രസ് എം ജോസ് വിഭാഗത്തിന് വിട്ടുനൽകിയതിന് എതിരെ കനത്ത പ്രതിഷേധവുമായി അണികൾ. അണികളുടെ പ്രതിഷേധം ഇരമ്പുന്ന സാഹചര്യത്തിൽ ജോസ് കെ മാണിയിൽ നിന്ന് സീറ്റ് തിരിച്ചെടുക്കാൻ സിപിഎം സംസ്‌ഥാന നേതൃത്വം ആലോചിക്കുന്നതായി സൂചനയുണ്ട്. സീറ്റ് വിട്ടുനൽകിയാൽ രാഷ്‌ട്രീയമായി വലിയ തിരിച്ചടി ഉണ്ടാകുമെന്നും സിപിഎം ഭയക്കുന്നു.

കോഴിക്കോട് ജില്ലാ നേതാക്കളുമായി സംസ്‌ഥാന നേതൃത്വം വിഷയം ചർച്ച നടത്തി. ഇതിന് പിന്നാലെ ഇന്ന് ജോസ് കെ മണിയുമായും സംസ്‌ഥാന നേതാക്കൾ ചർച്ച നടത്തും. അണികളുടെ പ്രതിഷേധം കണക്കിലെടുത്ത് സീറ്റ് തിരിച്ചെടുക്കുന്നത് ഉൾപ്പടെയുള്ള കാര്യങ്ങൾ ചർച്ചയിൽ ഉന്നയിക്കും. നേരത്തെ കുറ്റ്യാടി സീറ്റ് ഒഴിച്ചിട്ടാണ് ജോസ് കെ മാണി സ്‌ഥാനാർഥി പ്രഖ്യാപനം നടത്തിയത്.

ബുധനാഴ്‌ച വൈകിട്ട് കുറ്റ്യാടി ടൗണിലേക്ക് ആയിരത്തിലേറെ വരുന്ന പാർട്ടി പ്രവർത്തകരാണ് പ്രതിഷേധവുമായി ഇരച്ചെത്തിയത്. തിങ്കളാഴ്‌ച നടത്തിയ പ്രകടനത്തിൽ നിന്ന് വ്യത്യസ്‌തമായി പാർട്ടിയുടെ പ്രാദേശിക നേതാക്കളും പ്രതിഷേധത്തിൽ പങ്കെടുത്തു. ലോക്കൽ കമ്മിറ്റി അംഗങ്ങളുടെയും ബ്രാഞ്ച് സെക്രട്ടറിമാരുടെയും നേതൃത്വത്തിലായിരുന്നു പ്രകടനം.

രണ്ടാം തവണയും അണികൾ പാർട്ടി തീരുമാനത്തെ ചോദ്യം ചെയ്‌ത്‌ പ്രകടനം നടത്തിയതോടെ പാർട്ടി നേതൃത്വം പ്രതിസന്ധിയിൽ ആയിരിക്കുകയാണ്. തിങ്കളാഴ്‌ചത്തെ പ്രകടനത്തെ വലിയ ഗൗരവമായി എടുത്തിരുന്നില്ലെങ്കിലും ബുധനാഴ്‌ച ആയിരത്തിലേറെ പങ്കെടുത്ത പ്രകടനം നടന്നതോടെ നേതൃത്വം പകച്ചു. ഇന്നലെ രാത്രി തന്നെ ഉന്നത നേതൃത്വം ഇടപെട്ട് അനുനയ ശ്രമങ്ങൾ തുടങ്ങുകയും ചെയ്‌തു.

Also Read: മുഖ്യമന്ത്രി തീർഥ യാത്രാ പദ്ധതി; ഡെൽഹിയെ രാമരാജ്യമാക്കാൻ അരവിന്ദ് കെജ്‌രിവാൾ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE