കൊച്ചി: സിപിഎം സംസ്‌ഥാന സമ്മേളനത്തിന്റെ മൂന്നാം ദിനമായ ഇന്ന് പ്രവർത്തന റിപ്പോർട്ടിൽ മറുപടി പറയും. വികസന നയരേഖയിലുള്ള ചർച്ചയും നാളെ തുടങ്ങും. ഇന്നലെ നടന്ന പൊതു ചർച്ചയിൽ പോലീസിനും ആഭ്യന്തരവകുപ്പിനും എതിരെ രൂക്ഷ വിമർശനമാണ് ഉയർന്നത്. ഇടത് സർക്കാർ നയം ചില പോലീസ് ഉദ്യോഗസ്‌ഥർ നടപ്പാക്കുന്നില്ലെന്ന് പ്രതിനിധികൾ വിമർശനം ഉന്നയിച്ചു.
പോലീസ് നടപടികളിൽ പാർട്ടി ഇടപെടണമെന്നും വിവിധ ജില്ലകളിലെ പ്രതിനിധികൾ ആവശ്യപ്പെട്ടു. വിഷയത്തിൽ കണ്ണൂർ, തിരുവനന്തപുരം, ഇടുക്കി, തുടങ്ങിയ ജില്ലകളിൽ നിന്നാണ് രൂക്ഷ വിമർശനം ഉയർന്നത്. മലപ്പുറം ജില്ലയിൽ നിന്നുള്ള പ്രതിനിധികൾ സംസ്‌ഥാന നേതൃത്വത്തെ വിമർശിച്ചു.
മലപ്പുറം ജില്ലയിലെ സംഘടനാ പ്രശ്‌നങ്ങൾ പരിഹരിക്കാൻ സംസ്‌ഥാന നേതൃത്വം വേണ്ട ഇടപെടൽ നടത്തിയിട്ടില്ലെന്ന് ചർച്ചയിൽ പങ്കെടുത്ത പ്രതിനിധികൾ വിമർശിച്ചു. കഴിഞ്ഞ ദിവസം സമർപ്പിച്ച പ്രവർത്തന റിപ്പോർട്ടിൻമേലുള്ള പൊതു ചർച്ച ഇന്നലെയാണ് പൂർത്തിയായത്.
Read Also: യുപിയിൽ ഇന്ന് ആറാംഘട്ട തിരഞ്ഞെടുപ്പ്; യോഗി കളത്തിൽ