ഉത്തരാഖണ്ഡിൽ രക്ഷാ പ്രവർത്തനം തുടരുന്നു; കനത്ത നാശനഷ്‌ടം

By Syndicated , Malabar News
uttarakhand flood updates
Ajwa Travels

ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ മഞ്ഞുമല ഇടിഞ്ഞ് ദുരന്തമുണ്ടായ ചമോലിയിൽ കോടിക്കണക്കിന് രൂപയുടെ നാശനഷ്‌ടം. തപോവൻ വിഷ്‌ണുഗഡ് ജലവൈദ്യുത പദ്ധതി മുഴുവനായും ഒലിച്ചു പോയെന്ന് ഇന്ത്യൻ വ്യോമസേന വൃത്തങ്ങൾ വ്യക്‌തമാക്കി.

മഞ്ഞുമലയിടിഞ്ഞ് ഉണ്ടായ മിന്നൽ പ്രളയത്തിൽ അകപ്പെട്ട 150ഓളം പേരെ ഇതുവരെയും കണ്ടെത്താൻ സാധിച്ചിട്ടില്ല. കാണാതായവരിലേറെയും വിഷ്‌ണുഗഡ് ജലവൈദ്യുത പദ്ധതിയിലെ തൊഴിലാളികളാണ്. നിർമാണത്തിലിരുന്ന തുരങ്കത്തിൽ കുടുങ്ങിയ 16 പേരെ ഇന്തോ-ടിബറ്റൻ ബോർഡർ പൊലീസ് (ഐടിബിപി)രക്ഷിച്ചു.

ടണലുകളിൽ മണ്ണ് മാന്തി യന്ത്രം ഉപയോഗിച്ച് രക്ഷാപ്രവർത്തനം തുടരുകയാണ്. ഈ ടണലുകളിൽ കുടുങ്ങിയവരെ പുറത്തെത്തിച്ചാൽ മാത്രമേ എത്രപേർ ദുരന്തത്തിൽ ഇരയായെന്ന് കണക്കാക്കാൻ കഴിയൂ. എൻടിപിസിയുടെ 900 മീറ്റർ വരുന്ന തപോവൻ ടണലിൽ രാത്രിയിൽ വീണ്ടും ജലനിരപ്പ് ഉയർന്നിരുന്നു. ഇതേ തുടർന്ന് രക്ഷാപ്രവർത്തനം ഇടക്ക് നിർത്തിവെക്കേണ്ടി വന്നെങ്കിലും പിന്നീട് പുനരാരംഭിച്ചു.

അതേസമയം, ഡെൽഹിയിൽ നിന്നും വായുസേനാ സംഘം ഡെറാഡൂണിൽ എത്തിയിട്ടുണ്ട്. സംഘം പുലർച്ചെ തന്നെ രക്ഷാപ്രവർത്തനത്തിന്റെ ഭാഗമായി. ചമോലി ജില്ലയിൽ ഞായറാഴ്‌ച 10.45നാണ് അപകടം നടന്നത്. നിർമാണത്തിലിരുന്ന തപോവൻ താപവൈദ്യുതി നിലയത്തിന്റെ ഭാഗമായ അണക്കെട്ട് മഞ്ഞുമല ഇടിഞ്ഞുവീണതോടെ തകർന്നു. അപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് സംസ്‌ഥാന സർക്കാർ 4 ലക്ഷം രൂപയും കേന്ദ്ര സർക്കാർ 2 ലക്ഷം രൂപയും പ്രഖ്യാപിച്ചിട്ടുണ്ട്.

Read also: ജമ്മുവിൽ പാക് നുഴഞ്ഞു കയറ്റശ്രമം; ഒരാളെ സൈന്യം വധിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE