ഡെൽഹി: ഉത്തരാഖണ്ഡ് മഴക്കെടുതി മൂലം മരിച്ചവരുടെ എണ്ണം 64 ആയി. 11 പേരെ കാണാതായി. പ്രദേശത്തുണ്ടായ ദുരന്തത്തിൽ വിനോദ സഞ്ചാരികളാരും മരിച്ചിട്ടില്ലെന്ന് അമിത് ഷാ അറിയിച്ചു. ദുരന്ത മേഖലയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വ്യോമ നിരീക്ഷണം നടത്തി.
ഉത്തരാഖണ്ഡിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് നാലു ലക്ഷവും വീട് നഷ്‌ടപ്പെട്ടവർക്ക് 1.9 ലക്ഷവും നഷ്‌ട പരിഹാരം നൽകുമെന്ന് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി അറിയിച്ചു. കന്നുകാലികളെ നഷ്‌ടപ്പെട്ടവർക്ക് സാധ്യമായ സഹായം നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
നൈനിറ്റാളിലെ രാംഘട്ടിൽ മേഘവിസ്ഫോടനം ഉണ്ടായിരിക്കുകയാണ്. കനത്ത മഴയെ തുടർന്ന് വ്യാപക നാശ നഷ്‌ടമാണ് ഉത്തരാഖണ്ഡിൽ റിപ്പോർട് ചെയ്‌തിരിക്കുന്നത്. പല റോഡുകളും വെള്ളത്തിൽ മുങ്ങിയിരിക്കുകയാണ്. താഴ്ന്ന പ്രദേശങ്ങളിലും വെള്ളം കയറി.
നൈനിറ്റാളിൽ മാത്രം 25 പേർ മരിച്ചിട്ടുണ്ട്. നാനക് സാഗർ ഡാമിന്റെ എല്ലാ ഷട്ടറും തുറന്നിരിക്കുകയാണ്. പോലീസ്, എസ്‌ഡിആർഎഫ്, എൻഡിആർഎഫ് സംഘങ്ങളാണ് രക്ഷാ പ്രവർത്തനം നടത്തുന്നത്. രക്ഷാ പ്രവർത്തനത്തിനായി വ്യോമ സേനയും മൂന്ന് ഹെലികോപ്റ്ററുകളും രംഗത്തുണ്ട്. ആയിരത്തോളം പേരെ ഉത്തരാഖണ്ഡിന്റെ വിവിധ പ്രദേശങ്ങളിൽ നിന്ന് മാറ്റിപാർപ്പിച്ചു.
Kerala News: പ്രളയ ദുരിതാശ്വാസം നൽകുന്നതിൽ സർക്കാരിന് വീഴ്‌ച; കെ സുധാകരന്‍