മൂന്നാർ: മൂന്നാറിലെ സിഎസ്ഐ സഭയുടെ വൈദിക സംഗമത്തിനെതിരെ പരാതിപ്പെട്ട വിശ്വാസികൾക്കെതിരെ ദക്ഷിണ കേരള മഹാ ഇടവക സെക്രട്ടറിയുടെ ഭീഷണി. തന്നെ വധിക്കുമെന്ന് സെക്രട്ടറി ടിടി പ്രവീൺ ഭീഷണിപ്പെടുത്തിയെന്ന് പരാതിക്കാരനായ നിഷാന്ത് ജി രാജ് മാദ്ധ്യമങ്ങളോട് പറഞ്ഞു.
അതേസമയം ഭീഷണിയെ ന്യായീകരിച്ച ടിടി പ്രവീൺ രംഗത്തെത്തി. ആക്ഷേപം ഇനിയും സഹിക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു. വിവാദ വൈദിക സംഗമ വിഷയത്തിൽ സംസ്‌ഥാന സർക്കാർ സിഎസ്ഐ സഭയെ കൈവിടില്ലെന്നും ടിടി പ്രവീൺ പറഞ്ഞു.
വൈദിക സംഗമം രോഗവ്യാപനത്തിന് ഇടയാക്കുന്നെന്ന പരാതി നൽകിയത് നിഷാന്തും സഹപ്രവർത്തകരുമാണ്. പരാതിക്കാരന് കഴിഞ്ഞ ദിവസം വന്ന ഫോൺ കോളിലാണ് വധ ഭീഷണിയുണ്ടായത്. കാരക്കോണം സിഎസ്ഐ മെഡിക്കൽ കോളജിൽ ചികിൽസയിൽ കഴിയുന്ന വൈദികരെ പിപി ഇ കിറ്റ് ധരിക്കാതെ കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് ടിടി പ്രവീൺ സന്ദർശിക്കുന്ന ചിത്രങ്ങളും പരാതിക്കാർ പുറത്തുവിട്ടു.
മൂന്നാറിലെ വൈദിക സംഗമത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. 450 ഓളം പേരാണ് ധ്യാനത്തിൽ പങ്കെടുത്തത്. സംഗമത്തിൽ പങ്കെടുത്തവരിൽ 4 വൈദികർ രോഗബാധിതരായി മരണമടഞ്ഞു. നിരവധി പേർ ചികിൽസയിലാണ്.
Read Also: നടൻ പിസി ജോർജ് അന്തരിച്ചു