തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെടുന്ന ന്യൂനമര്‍ദ്ദം 24 മണിക്കൂറിനുള്ളില്‍ ചുഴലിക്കാറ്റായി മാറുമെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കേരളം, തമിഴ്‌നാട് സംസ്‌ഥാനങ്ങൾക്ക് ജാഗ്രതാ നിർദേശം നൽകി. സംസ്‌ഥാന ദുരന്ത നിവാരണ അതോറിറ്റിയാണ് കേരളത്തിന് ജാഗ്രതാ നിർദേശം നൽകിയിരിക്കുന്നത്.
നവംബര്‍ 25, 26 തീയതികളിൽ കേരളാ തീരത്ത് മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റർ വരെ വേഗതയിലും ചില അവസരങ്ങളില്‍ 60 കിലോമീറ്റർ വരെ വേഗതയിലും കാറ്റിന് സാധ്യതയുള്ളതിനാല്‍ കേരളാ തീരത്ത് നിന്നു കടലില്‍ പോകരുതെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.
അതേസമയം തമിഴ്‌നാട് – പുതുച്ചേരി തീരങ്ങളില്‍ ചുഴലിക്കാറ്റ് വീശിയടിക്കുമെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പ് അറിയിച്ചു. നവംബര്‍ 25ന് മാമല്ലപ്പുരം, കരായ്‌ക്കല്‍ തീരങ്ങളിലൂടെയാണ് ചുഴലിക്കാറ്റ് കടന്നു പോകുകയെന്നും മുന്നറിയിപ്പിൽ പറയുന്നു. കന്യാകുമാരി, തമിഴ്‌നാട്-പുതുച്ചേരി, തീരങ്ങളില്‍ യാതൊരു കാരണവശാലും മൽസ്യ ബന്ധനത്തിനായി പോകരുതെന്നും നിര്‍ദേശങ്ങളില്‍ പറയുന്നു.
Also Read: ഇഡിക്കെതിരെ വീണ്ടും സർക്കാർ നീക്കം; അവകാശ ലംഘന നോട്ടീസ് നൽകും