ഫത്തേപൂർ: ഉത്തർപ്രദേശിൽ പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടിയെ ക്രൂരമായി പീഡിപ്പിക്കുകയും മതം മാറാൻ നിർബന്ധിക്കുകയും ചെയ്‌ത സംഭവത്തിൽ 23കാരനെ പോലീസ് അറസ്‌റ്റ് ചെയ്‌തു. യുപിയിലെ ഫത്തേപൂർ ജില്ലയിൽ കഴിഞ്ഞ വെള്ളിയാഴ്‌ചയാണ് സംഭവം.
പെൺകുട്ടിയുടെ ബന്ധുക്കളുടെ പരാതിയിൽ രാജു അൻസാരിയെയാണ് പോലീസ് അറസ്‌റ്റ് ചെയ്‌തത്. പെൺകുട്ടിയെ തന്റെ വീട്ടിലേക്ക് കൊണ്ടുപോയി പ്രതി ബലാൽസംഗം ചെയ്യുകയായിരുന്നു എന്ന് പോലീസ് പറയുന്നു. പീഡിപ്പിച്ചതിന് ശേഷം മതം മാറാൻ പെൺകുട്ടിയെ നിർബന്ധിച്ചുവെന്നും പോലീസ് പറഞ്ഞു. പെൺകുട്ടിയെ കാണാതായതോടെ ബന്ധുക്കൾ പോലീസിൽ പരാതി നൽകി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് രാജുവിന്റെ വീട്ടിൽ നിന്ന് പെൺകുട്ടിയെ കണ്ടെത്തിയത്.
ഇയാളെ തിങ്കളാഴ്‌ച വൈകിട്ട് തന്നെ പോലീസ് അറസ്‌റ്റ് ചെയ്‌തിരുന്നു. പെൺകുട്ടിയെ വൈദ്യ പരിശോധനക്കായി സർക്കാർ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. പെൺകുട്ടിയുടെ വിശദമായ മൊഴിയെടുത്ത ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.
Also Read: കോവിഡ് രോഗികളുടെ എണ്ണം ഉയരാൻ സാധ്യത; മഹാരാഷ്‌ട്രയിലേക്ക് കേന്ദ്ര സംഘത്തെ അയക്കും