ദളിത് യുവാവ് ക്ഷേത്രത്തിൽ പ്രവേശിച്ചതിന് പിഴ; എട്ടുപേര്‍ക്കെതിരെ കേസ്

By Syndicated , Malabar News
Ajwa Travels

ബംഗളൂരു: കര്‍ണാടകത്തിലെ കൊപ്പാളില്‍ ക്ഷേത്രത്തില്‍ പ്രവേശിച്ചതിന് ദളിത് യുവാവില്‍നിന്ന് പിഴ ഈടാക്കിയ സംഭവത്തില്‍ പൂജാരിയും ക്ഷേത്ര ഭാരവാഹികളും ഉള്‍പ്പെടെ എട്ടുപേര്‍ക്കെതിരെ കരട്ടാഗി പോലീസ് കേസെടുത്തു.

കൊപ്പാള്‍ ജില്ലയിലെ കരട്ടാഗി ഗ്രാമത്തിലെ ലക്ഷ്‌മി ദേവി ക്ഷേത്രത്തില്‍ പ്രവേശിച്ചതിന് മാരെപ്പ എന്ന പട്ടികജാതി വിഭാഗക്കാരനായ യുവാവില്‍നിന്ന് 11,000 രൂപ ഈടാക്കി അന്നദാനം നടത്തുകയായിരുന്നു. മാസങ്ങള്‍ക്ക് മുമ്പ് ക്ഷേത്രത്തില്‍ മോഷണം നടന്നതിനാല്‍ പൂജാരിക്കല്ലാതെ മറ്റാര്‍ക്കും ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ അനുമതിയില്ലായിരുന്നു. എന്നാല്‍, വഴിപാട് നേര്‍ന്നിരുന്നതിനാല്‍ മാരെപ്പ ക്ഷേത്രത്തില്‍ പ്രവേശിച്ചിരുന്നു. തുടർന്നാണ് യുവാവിന്റെ കൈയ്യിൽ നിന്നും പണം ഈടാക്കിയയത്.

അതേസമയം, 11,000 രൂപ പിഴ അല്ലെന്നും യുവാവിന്റെ സംഭാവന ആണെന്നുമാണ് ക്ഷേത്രം പൂജാരിയുടെ വിശദീകരണം. ക്ഷേത്ര കമ്മിറ്റി അംഗവും പൂജാരിയുമായ ബസവരാജ് ബദിഗെര്‍, കമ്മിറ്റി ഭാരവാഹികളായ രേവണയ്യസ്വാമി ഗളിമത്, ശേഖരപ്പ, ശരണപ്പ ഗുഞ്ചല്ലി, പ്രശാന്ത് തമ്മന്നവാര്‍, ബസവരാജ് തലവര്‍, ദുര്‍ഗേഷ്, കഡപ്പ നായക് എന്നിവര്‍ക്കെതിരെ പട്ടിക ജാതി – പട്ടിക വര്‍ഗ വിഭാഗത്തിനെതിരായ അതിക്രമം തടയല്‍ നിയമ പ്രകാരമാണ് കേസെടുത്തത്.

Read also: ബിജെപി സ്‌ഥാനാർഥി പിൻമാറി; രജനി പാട്ടീൽ രാജ്യസഭയിലേക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE