കൊച്ചി: മറൈന്‍ഡ്രൈവിൽ വീട്ടുജോലിക്കാരി ഫ്ളാറ്റില്‍നിന്ന് വീണ് മരിച്ച സംഭവത്തില്‍ ഫ്ളാറ്റുടമ ഇംത്യാസ് അഹമ്മദ് സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തിങ്കളാഴ്‌ച വിധിപറയും.
ഈമാസം 5ന് മറൈൻഡ്രൈവിലെ ലിങ്ക് ഹൊറൈസൺ ഫ്ളാറ്റിന്റെ ആറാം നിലയിൽ നിന്നു താഴേക്കു വീണു ഗുരുതരമായി പരുക്കേറ്റു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന തമിഴ്‌നാട് കുഡലൂർ പെണ്ണടം സോഴർ നഗറിൽ കുമാരി 12ന് അർധരാത്രിയോടെയാണു മരിച്ചത്.
സംഭവത്തില്‍ അന്യായമായി തടഞ്ഞുവെക്കല്‍, തെളിവ് നശിപ്പിക്കല്‍, മനുഷ്യജീവന് അപകടകരമായ ഉപദ്രവം, മനുഷ്യക്കടത്ത് എന്നീ വകുപ്പുകള്‍ ചുമത്തിയാണ് പൊലീസ് അന്വേഷണം നടക്കുന്നത്. കേസിൽ നിന്ന് പിൻമാറിയാൽ പണം നൽകാമെന്ന് ഫ്ളാറ്റ് ഉടമയുടെ ബന്ധുക്കൾ വാഗ്‌ദാനം ചെയ്‌തിരുന്നതായി കുമാരിയുടെ ഭർത്താവ് ശ്രീനിവാസൻ ആരോപിച്ചിരുന്നു.
Read also: നടിയിൽ നിന്ന് തെളിവെടുക്കും; പ്രതികൾക്കായി വ്യാപക തിരച്ചിൽ