ന്യൂ ഡെൽഹി: ലഹരിമരുന്ന് കേസിൽ ബോളിവുഡ് നടി ദീപിക പദുക്കോൺ ഉൾപ്പെടെ നാലു പേർക്ക് സമൻസ്. ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടാണ് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ നോട്ടീസ് നൽകിയിരിക്കുന്നത്. ദീപിക പദുക്കോണിനെ കൂടാതെ സാറാ അലി ഖാൻ, ശ്രദ്ധ കപൂർ, രാകുൽപ്രീത് സിംഗ് എന്നിവർക്കും സമൻസ് അയച്ചിട്ടുണ്ട്. ദീപിക പദുക്കോൺ സെപ്തംബർ 25നും സാറ അലി ഖാൻ, ശ്രദ്ധ കപൂർ എന്നിവർ സെപ്തംബർ 26നും ഹാജരാകണം.
Deepika Padukone has been summoned on September 25 while Shraddha Kapoor and Sara Ali Khan have been summoned on September 26. https://t.co/uPARX6Setw
— ANI (@ANI) September 23, 2020
സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണത്തെക്കുറിച്ചുള്ള അന്വേഷണത്തിനിടെ ഉയർന്നുവന്ന ചലച്ചിത്ര മേഖലയിലെ മയക്കുമരുന്ന് ഉപയോഗത്തെ കുറിച്ചുള്ള ആരോപണത്തിൽ അന്വേഷണസംഘം ചോദ്യം ചെയ്യലിനായി വിളിക്കുന്ന പ്രമുഖ വ്യക്തികളാണ് ഇവർ.
Also Read: സുദർശൻ ടിവി ‘പ്രോഗ്രാം കോഡ്’ ലംഘിച്ചു; കേന്ദ്രം സുപ്രീം കോടതിയിൽ
നേരത്തെ, ദീപികയുടെ മാനേജർ കരിഷ്‌മ പ്രകാശിനെ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ ചോദ്യം ചെയ്‌തിരുന്നു. ടാലന്റ് മാനേജ്മെന്റ് ഏജൻസിയായ ക്വാനിലെ ജീവനക്കാരിയായ കരിഷ്‌മയോട് 2017ൽ ലഹരിമരുന്ന് ആവശ്യപ്പെട്ട് ദീപിക നടത്തിയ വാട്‌സ് ആപ്പ് സന്ദേശങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യൽ.
Also Read: ഇന്ത്യയിലേക്കുള്ള വിമാന സർവീസുകൾ സൗദി നിർത്തിവച്ചു