യുഡിഎഫ് ആരോപണങ്ങൾ പരിഗണിച്ചില്ല; കെപി സുലൈമാൻ ഹാജിയുടെ പത്രിക സ്വീകരിച്ചു

By News Desk, Malabar News
Ajwa Travels

മലപ്പുറം: കൊണ്ടോട്ടിയിലെ ഇടത് സ്‌ഥാനാർഥി കെപി സുലൈമാൻ ഹാജിയുടെ നാമനിർദ്ദേശ പത്രിക റിട്ടേണിങ് ഓഫീസർ സ്വീകരിച്ചു. യുഡിഎഫ് ഉന്നയിച്ച ആരോപണങ്ങൾ പരിഗണിച്ചില്ല. രണ്ടാം ഭാര്യയെ സംബന്ധിച്ച പ്രധാനപ്പെട്ട വിവരങ്ങൾ ഉൾപ്പെടുത്തിയിട്ടില്ല എന്ന് ചൂണ്ടിക്കാട്ടി യുഡിഎഫ് പരാതി നൽകിയതിനെ തുടർന്ന് സൂക്ഷ്‌മ പരിശോധനക്കിടെ സുലൈമാൻ ഹാജിയുടെ പത്രിക മാറ്റിവെച്ചിരുന്നു.

തുടർന്നാണ് പത്രിക സ്വീകരിക്കുന്നത് സംബന്ധിച്ച തീരുമാനം ഇന്നത്തേക്ക് മാറ്റിയത്. ഭാര്യയുടെ വിവരങ്ങൾ നൽകേണ്ടിടത്ത് ബാധകമല്ല എന്നാണ് സുലൈമാൻ ഹാജി നൽകിയിരുന്നത്. ജീവിത പങ്കാളിയുടെ പേരോ മറ്റ് വിവരങ്ങളോ നാമനിർദ്ദേശ പത്രികയിൽ ഉൾപ്പെടുത്തിയിരുന്നില്ല. ഇതിനെതിരെയാണ് കോൺഗ്രസ് രംഗത്തെത്തിയത്.

സുലൈമാന്‍ ഹാജിക്ക് രണ്ട് ഭാര്യമാരുണ്ടെന്ന ആരോപണവുമായി മുസ്‌ലിം ലീഗ് പ്രാദേശിക നേതൃത്വവും പരാതി നല്‍കിയിരുന്നു. നാട്ടിലുള്ള ഭാര്യയുടെയും മക്കളുടെയും വിവരങ്ങളും നാമനിർദ്ദേശ പത്രികയോടൊപ്പം സമർപ്പിച്ചിട്ടില്ലെന്നും പരാതിയിൽ പറഞ്ഞിരുന്നു. കൂടുതൽ നിയമവശങ്ങൾ പരിശോധിക്കുന്നതിന് വേണ്ടിയാണ് പത്രിക മാറ്റിവെച്ചത്. എന്നാൽ, ആരോപണങ്ങളിൽ കഴമ്പില്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് സുലൈമാൻ ഹാജിയുടെ പത്രിക സ്വീകരിക്കുകയായിരുന്നു.

Also Read: കെകെ ശൈലജക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി യുഡിഎഫ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE