ബിജെപി സ്‌ഥാനാർഥി നിർണയ ചർച്ചകൾ ഇന്നും തുടരും

By Desk Reporter, Malabar News
Amit-Sha,-Narendra-Modi
Ajwa Travels

ന്യൂഡെൽഹി: നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ചിടങ്ങളിലേക്ക് ഉള്ള ബിജെപിയുടെ സ്‌ഥാനാർഥി നിർണയ ചർച്ചകൾ ഇന്നും ഡെൽഹിയിൽ തുടരും. പാര്‍ലമെന്ററി സമിതി യോഗത്തിന് ശേഷം സ്‌ഥാനാർഥി പട്ടികയിൽ അന്തിമ തീരുമാനം സ്വീകരിക്കും. ബംഗാള്‍, അസം എന്നീ സംസ്‌ഥാനങ്ങള്‍ക്ക് ശേഷമായിരിക്കും കേരളത്തിന്റെ സ്‌ഥാനാർഥി പട്ടിക പ്രഖ്യാപിക്കുക.

ബംഗാള്‍, അസം സംസ്‌ഥാങ്ങളിലെ സ്‌ഥാനാർഥി നിര്‍ണയ ചര്‍ച്ചകൾ ഇന്നലെ രാത്രി വൈകിയും ബിജെപി ആസ്‌ഥാനത്ത് നടന്നിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തില്‍ ആയിരുന്നു യോഗം. ആഭ്യന്തരമന്ത്രി അമിത് ഷാ, രാജ്‌നാഥ് സിംഗ്, നിതിന്‍ ഗഡ്‌കരി, ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡ എന്നിവർ യോഗത്തില്‍ പങ്കെടുത്തു.

ബംഗാളിലെ ആദ്യഘട്ട സ്‌ഥാനാർഥി പട്ടിക തയ്യാറായി. ബംഗാൾ ബിജെപി അധ്യക്ഷന്‍ ദിലീപ് ഘോഷ് ഇത്തവണ മൽസരിച്ചേക്കില്ല. തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്ന സുവേന്ദു അധികാരി നന്ദിഗ്രാമില്‍ സ്‌ഥാനാർഥി ആകുമെന്നാണ് റിപ്പോര്‍ട്ട്. ബംഗാളി ചലച്ചിത്രമേഖലയില്‍ ഉള്ള പലരും സ്‌ഥാനാർഥി പട്ടികയില്‍ ഉണ്ട്.

അസമിലെ സ്‌ഥാനാർഥി പട്ടികയുടെ കാര്യത്തിലും പ്രാഥമിക ചര്‍ച്ചകള്‍ നടന്നു. അതേസമയം, കേരളത്തിലെ സ്‌ഥാനാർഥി നിര്‍ണയ ചര്‍ച്ചകള്‍ ഭൂരിഭാഗ സ്‌ഥലങ്ങളിലും സമവായത്തില്‍ എത്തിയിട്ടുണ്ട്. എന്നാല്‍ ഒരേ മണ്ഡലത്തിൽ ഒന്നിലധികം പേരുകള്‍ നിര്‍ദ്ദേശിച്ചിട്ടുള്ള പട്ടിക പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിനു മുമ്പാകെ ചര്‍ച്ചക്ക് വരും.

മാര്‍ച്ച് ഏഴിന് കേരളമടക്കമുള്ള അഞ്ചിടത്തെയും അന്തിമ സ്‌ഥാനാർഥി പട്ടിക ബിജെപി പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Also Read:  മെട്രോമാൻ മുഖ്യമന്ത്രി സ്‌ഥാനാർഥി; നിലപാട് തിരുത്തി വി മുരളീധരൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE