പാലക്കാട്: കോവിഡ് വ്യാപനം രൂക്ഷമായിരിക്കെ താൽക്കാലിക അടിസ്‌ഥാനത്തിൽ നിയമിച്ച ആരോഗ്യ പ്രവർത്തകരെ കൂട്ടത്തോടെ പിരിച്ചുവിട്ടു. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി പാലക്കാട് മെഡിക്കൽ കോളേജിൽ നിയമിച്ച 49 പേരെയാണ് പിരിച്ചുവിട്ടത്. ഇവരിൽ ആശുപത്രി ശുചീകരണ തൊഴിലാളികൾ അടക്കമുള്ള ജീവനക്കാർ പ്രതിഷേധവുമായി രംഗത്തെത്തി.
ഒരു വർഷം മുൻപ് നിയമിച്ച താൽക്കാലിക ജീവനക്കാരെയാണ് അകാരണമായി പിരിച്ചുവിട്ടതായി പരാതി ഉയർന്നിരിക്കുന്നത്. 6 മാസത്തേക്ക് ഇവരെ നിലനിർത്തണമെന്ന സർക്കാർ ഉത്തരവ് പോലും മറികടന്നാണ് ജില്ലയിലെ ആരോഗ്യ വിഭാഗം കൂട്ട പിരിച്ചുവിടൽ നടത്തിയതെന്നാണ് ആക്ഷേപം.
ഉന്നതർക്ക് ഇഷ്‌ടമുള്ളവരെ ജോലിയിൽ പ്രവേശിപ്പിക്കാനാണ് പഴയ ജീവനക്കാരെ പുറത്താക്കിയതെന്ന് ജോലി നഷ്‌ടപ്പെട്ട ജീവനക്കാർ പരാതിപ്പെട്ടു. എന്നാൽ ഇക്കാര്യത്തിൽ വിശദീകരണം നൽകാൻ ആരോഗ്യ വിഭാഗം തയാറായിട്ടില്ല.
Read also: കോവിഡ് വ്യാപനം; കൊണ്ടോട്ടിയിലും 7 പഞ്ചായത്തുകളിലും നിരോധനാജ്‌ഞ