കോട്ടയം: എൻസിപിയിൽ വീണ്ടും ഭിന്നത രൂക്ഷമാവുന്നു. എൽഡിഎഫിൽ നിന്ന് ഇനിയും അവഗണന നേരിടാൻ കഴിയില്ലെന്ന് മാണി സി കാപ്പൻ പറഞ്ഞു. മാണി സി കാപ്പൻ യുഡിഎഫിലേക്കെന്ന് സൂചനയുണ്ട്. കഴിഞ്ഞ ദിവസം ഇതിന്റെ ഭാഗമായി കാപ്പൻ എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവറുമായി കൂടിക്കാഴ്‌ച നടത്തിയെന്നും റിപ്പോർട്ടുകളുണ്ട്. പാലാ സീറ്റിനെ ചൊല്ലിയുള്ള തർക്കമാണ് എൻസിപിയിൽ പ്രശ്‌നങ്ങൾക്ക് തുടക്കമിട്ടത്.
പാലാ സീറ്റ് വിട്ട് നൽകില്ലെന്ന് വ്യക്‌തമാക്കി മാണി സി കാപ്പൻ പല തവണ രംഗത്തെത്തി. രണ്ട് തട്ടിലുള്ള കാപ്പൻ പക്ഷവും ശശീന്ദ്രൻ പക്ഷവും എൻസിപി ദേശീയ അധ്യക്ഷൻ ശരത് പവാറുമായി കൂടിക്കാഴ്‌ച നടത്തിയതോടെ കാര്യങ്ങൾ അയഞ്ഞുവെന്ന് കരുതിയിരുന്നു. എന്നാൽ മാണി സി കാപ്പൻ യുഡിഎഫിലേക്കെന്ന വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ മാണി സി കാപ്പൻ യുഡിഎഫ് സ്‌ഥാനാർഥിയാകുമെന്ന സൂചനയും പുറത്തുവരുന്നുണ്ട്.
Read Also: സഭാ തർക്കം; സമരം ശക്‌തമാക്കാൻ യാക്കോബായ; അനിശ്‌ചിതകാല നിരാഹാരം നാളെ മുതൽ