അങ്കണവാടികൾ വഴി സുരക്ഷിതമില്ലാത്ത ഭക്ഷ്യ വസ്‌തുക്കൾ വിതരണം ചെയ്‌തു; സിഎജി റിപ്പോർട്

By Staff Reporter, Malabar News
Kerala Budget 2019- 20
Ajwa Travels

തിരുവനന്തപുരം: സുരക്ഷിതമല്ലാത്ത അമൃതം പൊടി അങ്കണവാടികള്‍ വഴി വിതരണം ചെയ്‌തെന്ന് സിഎജി റിപ്പോര്‍ട്. നിയമസഭയില്‍ വെച്ച സിഎജിയുടെ ഓഡിറ്റ് റിപ്പോര്‍ട്ടിലാണ് ഗുരുതരമായ ആരോപണമുള്ളത്. ടിഎച്ച്ആര്‍എസ് പദ്ധതി പ്രകാരം കേരള സര്‍ക്കാരിന്റെ സാമൂഹ്യനീതി വകുപ്പിലൂടെ വിതരണം ചെയ്യുന്നതാണ് അമൃതം പൊടി.

പൂരക പോഷകാഹാരമെന്ന പേരില്‍ അങ്കണവാടികള്‍ വഴിയാണ് ഇവ വിതരണം ചെയ്യുന്നത്. അമൃതം പൊടിയുടെ ഉൽപാദനം കുടുംബശ്രീക്കാണ്. സംസ്‌ഥാനത്ത് വിതരണം ചെയ്‌ത 3556.50 കിലോഗ്രാമോളം വരുന്ന അമൃതം ന്യൂട്രിമിക്‌സിന്റെ സാമ്പിളുകള്‍ പിന്നീട് പരിശോധിച്ചപ്പോള്‍ സുരക്ഷിതമല്ലെന്ന് കണ്ടെത്തിയെങ്കിലും പിടിച്ചെടുക്കല്‍, തിരിച്ചെടുക്കല്‍ എന്നീ തുടര്‍നടപടികള്‍ ഉണ്ടായില്ലെന്നും റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു.

അങ്കണവാടികളില്‍ നിന്നും നിര്‍മാണ യൂണിറ്റുകളില്‍ നിന്നും അമൃതം പൊടിയുടെ സാമ്പിളുകള്‍ ശേഖരിക്കുന്നതില്‍ കാലതാമസം ഉണ്ടായതായും റിപ്പോര്‍ട്ടിലുണ്ട്. അമൃതം പൊടിക്ക് പുറമെ വിതരണം ചെയ്‌ത 444 കിലോ ബംഗാള്‍ പയറും സുരക്ഷിതമല്ലായിരുന്നു എങ്കിലും ഇവയും തിരിച്ചെടുക്കാന്‍ തയ്യാറായില്ലെന്ന് റിപ്പോർട്ടിലുണ്ട്.

Read Also: ബഫർ സോൺ വിഷയം; വീഴ്‌ച പറ്റിയത് പിണറായി സർക്കാരിനെന്ന് ഉമ്മൻ ചാണ്ടി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE