തിരുവനന്തപുരം: സുരക്ഷിതമല്ലാത്ത അമൃതം പൊടി അങ്കണവാടികള്‍ വഴി വിതരണം ചെയ്‌തെന്ന് സിഎജി റിപ്പോര്‍ട്. നിയമസഭയില്‍ വെച്ച സിഎജിയുടെ ഓഡിറ്റ് റിപ്പോര്‍ട്ടിലാണ് ഗുരുതരമായ ആരോപണമുള്ളത്. ടിഎച്ച്ആര്‍എസ് പദ്ധതി പ്രകാരം കേരള സര്‍ക്കാരിന്റെ സാമൂഹ്യനീതി വകുപ്പിലൂടെ വിതരണം ചെയ്യുന്നതാണ് അമൃതം പൊടി.
പൂരക പോഷകാഹാരമെന്ന പേരില്‍ അങ്കണവാടികള്‍ വഴിയാണ് ഇവ വിതരണം ചെയ്യുന്നത്. അമൃതം പൊടിയുടെ ഉൽപാദനം കുടുംബശ്രീക്കാണ്. സംസ്‌ഥാനത്ത് വിതരണം ചെയ്‌ത 3556.50 കിലോഗ്രാമോളം വരുന്ന അമൃതം ന്യൂട്രിമിക്‌സിന്റെ സാമ്പിളുകള്‍ പിന്നീട് പരിശോധിച്ചപ്പോള്‍ സുരക്ഷിതമല്ലെന്ന് കണ്ടെത്തിയെങ്കിലും പിടിച്ചെടുക്കല്‍, തിരിച്ചെടുക്കല്‍ എന്നീ തുടര്‍നടപടികള്‍ ഉണ്ടായില്ലെന്നും റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു.
അങ്കണവാടികളില്‍ നിന്നും നിര്‍മാണ യൂണിറ്റുകളില്‍ നിന്നും അമൃതം പൊടിയുടെ സാമ്പിളുകള്‍ ശേഖരിക്കുന്നതില്‍ കാലതാമസം ഉണ്ടായതായും റിപ്പോര്‍ട്ടിലുണ്ട്. അമൃതം പൊടിക്ക് പുറമെ വിതരണം ചെയ്‌ത 444 കിലോ ബംഗാള്‍ പയറും സുരക്ഷിതമല്ലായിരുന്നു എങ്കിലും ഇവയും തിരിച്ചെടുക്കാന്‍ തയ്യാറായില്ലെന്ന് റിപ്പോർട്ടിലുണ്ട്.
Read Also: ബഫർ സോൺ വിഷയം; വീഴ്‌ച പറ്റിയത് പിണറായി സർക്കാരിനെന്ന് ഉമ്മൻ ചാണ്ടി