കോട്ടയം: ബഫർ സോൺ വിഷയത്തിൽ മുഖ്യമന്ത്രിയുടെ വിമർശനങ്ങൾക്ക് മറുപടിയുമായി മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. 2013ൽ യുഡിഎഫ് സർക്കാർ ജനവാസ മേഖലയെ ഒഴിവാക്കാൻ കേന്ദ്രത്തിന് പ്രൊപ്പോസൽ അയക്കാൻ തീരുമാനിച്ചിരുന്നതായി ഉമ്മൻ ചാണ്ടി പറഞ്ഞു.
2015ൽ ഇതിനുള്ള നിർദ്ദേശം സമർപ്പിച്ചിരുന്നു. ഇതിൻമേൽ 2016ൽ വിദഗ്‌ധ സമിതി വിശദാംശങ്ങൾ നൽകാൻ ആവശ്യപ്പെട്ടെങ്കിലും 2018 വരെ സമിതി ആവശ്യപ്പെട്ട രേഖകൾ പിണറായി സർക്കാർ നൽകിയില്ലെന്ന് ഉമ്മൻ ചാണ്ടി വ്യക്‌തമാക്കി.
വസ്‌തുതകൾ ഇതായിരിക്കെയാണ് ബഫർ സോൺ വിഷയത്തിൽ രാഹുൽ ഗാന്ധിയുടെ ഭാഗത്ത് നിന്ന് വീഴ്‌ചയുണ്ടായെന്ന് വരുത്താൻ ശ്രമം നടക്കുന്നതെന്നും ഇദ്ദേഹം പറഞ്ഞു.
അതേസമയം, ബഫർ സോൺ വിഷയത്തിൽ സർക്കാറിനും മുഖ്യമന്ത്രിക്കുമെതിരെ രൂക്ഷ വിമർശനവുമായി സീറോ മലബാർ സഭ രംഗത്ത് വന്നു. പ്രശ്‌നങ്ങൾ പരിഹരിക്കാൻ കഴിയില്ലെങ്കിൽ മുഖ്യമന്ത്രി രാജിവയ്‌ക്കണം. എല്ലാം നോക്കാം എന്ന് പറയുകയല്ലാത്തെ മുഖ്യമന്ത്രി ഒന്നും നടത്തുന്നില്ലെന്നും സഭയുടെ വക്‌താവ് ആരോപിച്ചു.
Read Also: സംസ്‌ഥാനത്തിന്റെ കടബാധ്യത 3,32,291 കോടിയായി ഉയർന്നു
കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് ജനങ്ങളോട് അല്പമെങ്കിലും പ്രതിബദ്ധതയുണ്ടെങ്കിൽ മലയോര കർഷകരുടെ കൃഷിയിടങ്ങളും വാസസ്ഥലങ്ങളും ഒന്നു പോലും ഉൾപെ ടാതെയുള്ള നടപടികൾ ഉണ്ടാവേണ്ടതാണ് ബഫർ സോൺ , Esz തുടങ്ങിയേ പേരുകളിൽ നാടിന്അന്നവും നാണ്യവിളകളും ഉത്പാദിപ്പിക്കുന്ന കർഷകരെ കാർബൺ ഫണ്ട് വിഴുങ്ങാനുള്ള ത്വരയിൽ കുടിയൊഴിപ്പിക്കുന്നതിന്നുള്ള വനം വകുപ്പിന്റെ കുടില തന്ത്രത്തിൽ വീണു പോയാൽ ദൂരവ്യാപകമായി വരുന്ന ദൂഷ്യഫലങ്ങൾ കേരളത്തിലെ മുഴുവൻ ജനങ്ങളും അനുഭവിക്കേണ്ടതായി വരും