മസാല ബോണ്ട് കേസ്; തോമസ് ഐസക്കിന്റെ മൊഴി എടുക്കേണ്ടത് അനിവാര്യമെന്ന് ഇഡി

മസാല ബോണ്ട് ഇടപാടിലെ ഫെമ നിയമലംഘനത്തെ സംബന്ധിച്ച് ഐസക്കിന് അറിവുണ്ടായിരുന്നുവെന്ന് സംശയിക്കുന്നതായാണ് ഇഡി സത്യവാങ്മൂലത്തിലൂടെ കോടതിയെ അറിയിച്ചത്.

By Trainee Reporter, Malabar News
Thomas isaac
Ajwa Travels

കൊച്ചി: മസാല ബോണ്ട് കേസിൽ മുൻ ധനമന്ത്രി തോമസ് ഐസക്കിന്റെ മൊഴി എടുക്കേണ്ടത് അനിവാര്യമെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് ഹൈക്കോടതിയിൽ. മസാല ബോണ്ട് ഇടപാടിലെ ഫെമ നിയമലംഘനത്തെ സംബന്ധിച്ച് ഐസക്കിന് അറിവുണ്ടായിരുന്നുവെന്ന് സംശയിക്കുന്നതായാണ് ഇഡി സത്യവാങ്മൂലത്തിലൂടെ കോടതിയെ അറിയിച്ചത്.

കിഫ്ബിയുടെ മറുപടിയിൽ ഇക്കാര്യം വ്യക്‌തമാക്കിയിട്ടുണ്ട്‌. ബോണ്ട് സംബന്ധിച്ച പ്രധാന തീരുമാനമെടുത്ത വ്യക്‌തി ഐസക്കാണ്. ഇടപാടിലെ നിയമസാധുത പരിശോധിക്കാൻ ഐസക്കിന്റെ മൊഴിയെടുത്തേ മതിയാകൂവെന്നും ഇഡി കോടതിയിൽ പറഞ്ഞു. കോടതി ഉത്തരവ് പ്രകാരം അന്വേഷണവുമായി സഹകരിച്ചുവെന്ന് കിഫ്‌ബി ഹൈക്കോടതിയെ അറിയിച്ചു.

ഹരജികൾ വേനലവധിക്ക് ശേഷം പരിഗണിക്കാനായി മാറ്റി. അടിയന്തിര സാഹചര്യമുണ്ടായാൽ ഹരജിക്കാർക്ക് കോടതിയെ സമീപിക്കാമെന്നും ജസ്‌റ്റിസ്‌ ടിആർ രവി പറഞ്ഞു. കേസ് ഇനി മേയ് 22ന് വീണ്ടും പരിഗണിക്കും. മസാല ബോണ്ട്  ഇറക്കാൻ വ്യക്‌തി എന്ന നിലയിലും, കിഫ്‌ബി സമർപ്പിച്ച രേഖകൾ പരിശോധിച്ചതിന്റെ അടിസ്‌ഥാനത്തിലുമാണ് തോമസ് ഐസക്കിന് പുതിയ സമൻസ് നൽകിയതെന്നാണ് ഇഡിയുടെ വിശദീകരണം.

എന്നാൽ, ഇഡിയുടെ നീക്കം രാഷ്‌ട്രീയപ്രേരിതമാണെന്നാണ് ഐസക്കിന്റെ വാദം. തോമസ് ഐസക്കിന്റെ ഹരജി പരിഗണിക്കുന്നതിനിടെ എന്തിനാണ് അദ്ദേഹത്തിന് സമൻസ് അയക്കുന്നതെന്ന് കോടതി ഇഡിയോട് നേരത്തെ ചോദിച്ചിരുന്നു. ഇതിലാണ് ഇഡി സത്യവാങ്മൂലം സമർപ്പിച്ചിരിക്കുന്നത്.

Most Read| 123 അടി നീളമുള്ള ദോശ! ഗിന്നസ് റെക്കോർഡ് സ്വന്തമാക്കിയ സംഘത്തിൽ മലയാളി ഷെഫും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE