കാസർഗോഡ്: നിയമസഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ഏപ്രില്‍ നാല്,അഞ്ച്, ആറ് തീയതികളില്‍ ജില്ലയുടെ അതിര്‍ത്തി പ്രദേശങ്ങള്‍ സീല്‍ ചെയ്യും. തിരഞ്ഞെടുപ്പ് സ്വതന്ത്രവും സുരക്ഷിതവുമായി നടത്തുന്നതിന് ജില്ലയുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലകളിലെ ഉദ്യോഗസ്‌ഥരുമായി ജില്ലാ കളക്‌ടറും ജില്ലാ പോലീസ് മേധാവിയും നടത്തിയ യോഗത്തിലാണ് തീരുമാനം.
മംഗളൂരു, കുടക്, കണ്ണൂര്‍, കാസർഗോഡ് ജില്ലകളിലെ ഉന്നത ഉദ്യോഗസ്‌ഥരാണ് യോഗത്തില്‍ സംബന്ധിച്ചത്. അതിര്‍ത്തി പ്രദേശങ്ങളില്‍ പരിശോധന കര്‍ശനമാക്കും. പോലീസ്, എക്‌സൈസ്, റവന്യൂ സ്‌ക്വാഡ് എന്നിവര്‍ സംയുക്‌തമായാണ് പരിശോധിക്കുക. തിരഞ്ഞെടുപ്പിന്റെ പശ്‌ചാത്തലത്തിൽ സ്‌ഥിരം കുറ്റവാളികളുടെ വിവരങ്ങള്‍ ശേഖരിച്ച് അതിര്‍ത്തി ജില്ലകള്‍ പരസ്‌പരം കൈമാറാനും യോഗത്തില്‍ തീരുമാനമായി.
Also Read: നിയമസഭാ തിരഞ്ഞെടുപ്പ്; ജനങ്ങൾക്ക് ഫോൺ വിളിച്ചും പരാതികൾ അറിയിക്കാം