തിരുനന്തപുരം: എസ്‌പി ഫോര്‍ട്ട് ആശുപത്രിയിലെ തീപിടിത്തത്തിൽ ജില്ലാ കളക്‌ടർ റിപ്പോർട് തേടി. ഫയർ ഫോഴ്‌സ് അധികൃതരോടാണ് റിപ്പോർട് ആവശ്യപ്പെട്ടത്. സ്‌ഥിതി പൂർണ നിയന്ത്രണ വിധേയമെന്ന് കളക്‌ടർ അറിയിച്ചു. ഇന്ന് രാവിലെയാണ് ആശുപത്രിയിലെ കാന്റീനിൽ നിന്ന് തീ പടർന്നത്.
ആശുപത്രിയുടെ ഉള്ളിലേക്ക് തീ പടർന്നില്ലെങ്കിലും കനത്ത പുക ഉയർന്നതോടെ രോഗികൾ അടക്കമുള്ളവർ പരിഭ്രാന്തരായി. ഐസിയു വിഭാഗത്തിൽ 22 രോഗികളാണ് ആശുപത്രിയിൽ ഉണ്ടായിരുന്നത്. പുക ഉയർന്നതോടെ ഇവരിൽ 11 പേരെ എസ്‌പി വെസ്‌റ്റ്‌ഫോർട്ട് ആശുപത്രിയിലേക്ക് മാറ്റി.
തീപിടുത്തം ഉണ്ടായ കാന്റീൻ പൂർണമായും കത്തിനശിച്ചിട്ടുണ്ട്. തീ പടർന്ന് പിടിക്കാനുള്ള സാധ്യത മുന്നിൽ കണ്ട് കാന്റീനിലെ ഗ്യാസ് സിലിണ്ടറുകൾ ഫയർ ഫോഴ്‌സ് ഉദ്യോഗസ്‌ഥർ ഉടൻ തന്നെ മാറ്റിയതിനാൽ വൻ ദുരന്തം ഒഴിവായി.
Read also: ക്ഷീര കർഷകരുടെ പ്രതിസന്ധി; മറ്റ് സംസ്‌ഥാനങ്ങളിലേക്ക് പാൽ കയറ്റുമതി ചെയ്യുമെന്ന് മിൽമ