ചെന്നൈ : തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ സ്‌ഥാനാർഥികൾക്ക് എതിരെ ആദായനികുതി വകുപ്പ് റെയ്‌ഡിനെതിരെ പരാതിയുമായി ഡിഎംകെ. സ്‌ഥാനാർഥികളെ വേട്ടയാടുന്ന രീതിയാണ് ഇതിലൂടെ നടക്കുന്നതെന്ന് ആരോപിച്ചാണ് ഡിഎംകെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി സമർപ്പിച്ചത്. ഡിഎംകെ നേതാവ് ഇവി വേലുവിന്റെ വസതിയിലും 18ഓളം സ്‌ഥാപനങ്ങളിലും ഇന്‍കം ടാക്‌സ് റെയ്‌ഡ് നടന്നിരുന്നു. ഡിഎംകെയുടെ തിരുവണ്ണാമലൈ ജില്ലാ സെക്രട്ടറിയും മുന്‍മന്ത്രിയുമാണ് ഇവി വേലു. എംകെ സ്‌റ്റാലിനൊപ്പം ഇവി വേലു പ്രചാരണം നടത്തുന്നതിനിടെയാണ് ഇന്‍കം ടാക്‌സ് അധികൃതര്‍ വസതിയിലും സ്‌ഥാപനങ്ങളിലും റെയ്‌ഡ് നടത്തിയത്.
രാഷ്‌ട്രീയ താൽപര്യങ്ങളാണ് തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ ഇത്തരത്തിൽ റെയ്‌ഡുകൾ നടത്താനുള്ള കാരണമെന്നാണ് ഡിഎംകെ വ്യക്‌തമാക്കുന്നത്. എംകെ സ്‌റ്റാലിന്റെ ഗസ്‌റ്റ് ഹൗസിൽ നടന്ന റെയ്‌ഡ് വ്യക്‌തമാക്കുന്നത് ഈ രാഷ്‌ട്രീയ താൽപര്യങ്ങൾ ആണെന്നും ഡിഎംകെ ആരോപിച്ചു. കൂടാതെ റെയ്‌ഡുകൾ നടത്തുന്നതിന് പിന്നിൽ എഎഐഎഡിഎംകെ ആണെന്നും ഡിഎംകെ ആരോപണം ഉന്നയിച്ചു.
അതേസമയം തന്നെ തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ നടത്തുന്ന ഇത്തരം റെയ്‌ഡുകൾ ഡിഎംകെയെ തിരഞ്ഞെടുപ്പിൽ പിന്നോട്ടേക്ക് നയിക്കില്ലെന്ന് വ്യക്‌തമാക്കി ഡിഎംകെ ജനറൽ സെക്രട്ടറി ദുരൈ മുരുഗനും രംഗത്തെത്തിയിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം തമിഴ്‌നാട് ഗതാഗതമന്ത്രി എ വിജയഭാസ്‌കറിന്റെ പ്രൈവറ്റ് സെക്രട്ടറിയുടെ വസതിയിൽ നടത്തിയ ആദായനികുതി വകുപ്പിന്റെ റെയ്‌ഡിൽ 50 ലക്ഷം രൂപയുടെ കള്ളപ്പണം പിടികൂടിയിരുന്നു.
Read also : മാഹി റെയിൽവേ സ്‌റ്റേഷന് സമീപം ബോംബ് ശേഖരം കണ്ടെത്തി