തെലങ്കാന: കോവിഡ് ഭീതി നിലനിൽക്കെ സ്‌കൂളിൽ എത്താൻ വിദ്യാർഥികളിൽ സമ്മർദ്ദം ചെലുത്തരുതെന്ന് തെലങ്കാന ഹൈക്കോടതി. കുട്ടികളെ നിർബന്ധിക്കരുതെന്ന് രക്ഷിതാക്കൾക്കും കോടതി നിർദ്ദേശം നൽകി. സംസ്‌ഥാനത്ത് നാളെ സ്‌കൂൾ തുറക്കാനിരിക്കെയാണ് കോടതിയുടെ നിരീക്ഷണം.
റെസിഡെന്‍ഷ്യല്‍ സ്‌കൂളുകളും ഹോസ്‌റ്റലുകളും തുറക്കാനുള്ള സര്‍ക്കാര്‍ തീരുമാനം കോടതി സ്‌റ്റേ ചെയ്‌തിരുന്നു. സെപ്‌റ്റംബർ ഒന്ന് മുതല്‍ എല്ലാ സ്‌കൂളുകളും അംഗന്‍വാടികളും കോളേജുകളും തുറക്കാനാണ് അനുമതി നൽകിയിരിക്കുന്നത്.
സ്‌കൂള്‍ തുറക്കുന്നതിന് അധികൃതർ മാർഗനിർദ്ദേശങ്ങൾ പ്രസിദ്ധപ്പെടുത്തണമെന്നും കോടതി ആവശ്യപ്പെട്ടു. സെപ്‌റ്റംബർ- ഒക്‌ടോബർ മാസത്തോടെ മൂന്നാം തരംഗം ഉണ്ടാകുമെന്ന വിവരം ചൂണ്ടിക്കാട്ടിയ കോടതി, സ്‌കൂള്‍ തുറന്നാല്‍ വിദ്യാര്‍ഥികള്‍ ഹാജാരാകാതിരിക്കാന്‍ സാധ്യതയുള്ളതായും വ്യക്‌തമാക്കി. ക്‌ളാസുകൾ ഓഫ്‌ലൈനായി നടത്തണോ ഓൺലൈൻ ക്‌ളാസ് തുടരണോ എന്നുള്ളത് സ്‌കൂളുകള്‍ക്ക് തീരുമാനിക്കാമെന്നാണ് കോടതി പറഞ്ഞത്.
ഓഫ്‌ലൈന്‍ ക്‌ളാസ് തുടങ്ങാത്തതിന് കുട്ടികള്‍ക്കും, രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കുമെതിരെ നടപടിയെടുക്കരുതെന്നും കോടതി നിര്‍ദേശിച്ചു. സ്‌കൂളുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ സ്വകാര്യ സ്‌കൂളുകളുമായി കൂടിയാലോചിച്ചില്ലെന്ന ഹരജി പരിഗണിക്കവേ ആയിരുന്നു കോടതിയുടെ പരാമർശം.
Also Read: യുപിയിൽ അജ്‌ഞാത രോഗ ഭീഷണി; രണ്ട് ആഴ്‌ചയ്‌ക്കിടെ 68 മരണമെന്ന് റിപ്പോർട്