ചെന്നൈ: കൗമാര പ്രണയക്കേസുകള്‍ക്ക് ഉള്ളതല്ല പോക്‌സോ വകുപ്പെന്ന് തമിഴ്‌നാട് ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ നിരീക്ഷണം. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയുമായി ഒളിച്ചോടിയ 20കാരനെതിരെ എടുത്ത കേസ് റദ്ദാക്കികൊണ്ടാണ് നിർണായക നിരീക്ഷണം കോടതി നടത്തിയത്.
പല രക്ഷിതാക്കളും വ്യാപകമായി പോക്‌സോ വകുപ്പിനെ ദുരുപയോഗം ചെയ്യുകയാണെന്നും കോടതി വ്യക്‌തമാക്കി. പോക്‌സോ നിയമം അതിന്റെ അന്തസത്തയോടെ നടപ്പാക്കുന്നുവെന്ന് ഉറപ്പിക്കാന്‍ ഭേദഗതി വരുത്താന്‍ സര്‍ക്കാര്‍ തയാറാവണമെന്നും ജസ്‌റ്റിസ് ആനന്ദ് വെങ്കിടേഷ് പറഞ്ഞു.
കഴിഞ്ഞ ദിവസം പോക്‌സോ കേസുമായി ബന്ധപ്പെട്ട് മഹാരാഷ്‌ട്ര ഹൈക്കോടതിയുടെ നിരീക്ഷണങ്ങള്‍ വിവാദമായിരുന്നു. തൊലിയില്‍ തട്ടാതെ മാറിടത്തില്‍ സ്‌പര്‍ശിക്കുക, സിബ് മാറ്റുക എന്നിവ പോക്‌സോ പരിധിയില്‍ വരില്ലെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. എന്നാൽ അധികം വൈകാതെ തന്നെ സുപ്രീം കോടതി ഈ വിധി സ്‌റ്റേ ചെയ്‌തിരുന്നു.
Read Also: ഡെല്‍ഹി സ്‌ഫോടനം; രാജ്യത്ത് അതീവ ജാഗ്രതാ നിര്‍ദേശം