വാക്ക് പാലിക്കുന്നില്ല; ഇന്ത്യ-ചൈന ബന്ധം ഏറ്റവും മോശം അവസ്‌ഥയിലെന്ന് വിദേശകാര്യ മന്ത്രി

By Desk Reporter, Malabar News
S-Jaishankar
Ajwa Travels

ന്യൂഡെൽഹി: അതിര്‍ത്തിയില്‍ നിരന്തരം ചൈന വാക്ക് തെറ്റിക്കുന്നതായി കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കർ. ഇന്ത്യ-ചൈന ബന്ധം ഏറ്റവും മോശം അവസ്‌ഥയിലാണ് എന്നും അദ്ദേഹം പറഞ്ഞു. മ്യൂനിച്ച് സെക്യൂരിറ്റി കോണ്‍ഫറന്‍സ് 2022 പാനല്‍ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി. ഇന്ത്യയും ചൈനയും തമ്മില്‍ പ്രശ്‌നങ്ങൾ നിലനില്‍ക്കുന്നതായി മന്ത്രി പറഞ്ഞു.

45 വർഷമായി അതിർത്തിയിൽ സമാധാനം നിലനിന്നിരുന്നു, സന്തുലിതമായിരുന്നു കാര്യങ്ങൾ. 1975 മുതൽ അതിർത്തിയിൽ സൈനികർക്ക് നേരെ ആക്രമണം ഉണ്ടായിരുന്നില്ല. പക്ഷേ ഇന്ന് അതെല്ലാം മാറിയിരിക്കുന്നു. യഥാർഥ നിയന്ത്രണ രേഖയിൽ ഒരു കാരണവശാലും സൈനികരെ വിന്യസിക്കരുത് എന്നായിരുന്നു ഇന്ത്യയും ചൈനയും തമ്മിലുണ്ടായിരുന്ന ഉടമ്പടി. ഇക്കാര്യം ചൈന ലംഘിച്ചു,” – ജയശങ്കർ പറഞ്ഞു.

ചൈന ഇത്തരം ഒരു ഉടമ്പടി ലംഘിക്കുമ്പോള്‍ പ്രതിസന്ധിയിലാകുന്നത് രാജ്യാന്തര സമൂഹമാണ്. ഇന്തോ-പസഫിക് മേഖലയിലും ഇന്ത്യ വെല്ലുവിളി നേരിടുകയാണെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. അതിനാല്‍ തന്നെ ചൈനയുമായുള്ള ഇന്ത്യയുടെ ബന്ധം ഏറ്റവും മോശം അവസ്‌ഥയിലൂടെയാണ് കടന്നുപോകുന്നത് എന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Most Read:  ‘യുപിയുടെ സമാധാനത്തിനും പുരോഗതിക്കും വേണ്ടി വോട്ട് ചെയ്യൂ’; രാഹുൽ ഗാന്ധി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE