കണ്ണൂർ: ഇത്തവണ പിണറായി വിജയനെതിരെ ധര്‍മടം മണ്ഡലത്തില്‍ മൽസരിക്കാന്‍ താൽപര്യമില്ലെന്ന് കോണ്‍ഗ്രസ് നേതാവ് മമ്പറം ദിവാകരന്‍. ഇത്തവണ ധര്‍മടം മണ്ഡലത്തില്‍ സ്‌ഥാനാർഥിയാകാന്‍ താൽപര്യമില്ലെന്നും എന്നാല്‍ പാര്‍ട്ടി പറഞ്ഞാല്‍ അനുസരിക്കുമെന്നും ഇദ്ദേഹം പറഞ്ഞു.
ഇടതു കോട്ടയായ ധര്‍മടം മണ്ഡലത്തില്‍ 2011ലും 2016ലും യുഡിഎഫ് പാനലിൽ മൽസരിച്ചത് മമ്പറം ദിവാകരനാണ്. 2011ല്‍ കെകെ നാരായണനെതിരെ 15162 വോട്ടുകള്‍ക്കും 2016ല്‍ പിണറായി വിജയനെതിരെ 36905 വോട്ടുകള്‍ക്കും പരാജയപ്പെടുകയായിരുന്നു. എല്‍ജെഡി മുന്നണി മാറിയതോടെ കോണ്‍ഗ്രസ് ഏറ്റെടുത്ത കൂത്തുപറമ്പ് സീറ്റില്‍ മമ്പറം ദിവാകരനെ മൽസരിപ്പിക്കാന്‍ ഇതോടെ സാധ്യതയേറി.
പിണറായിക്കെതിരെ വനിതാ സ്‌ഥാനാർഥിയെ നിര്‍ത്താനാണ് കോണ്‍ഗ്രസിന്റെ നീക്കം. എഐസിസി വക്‌താവും കണ്ണൂര്‍ സ്വദേശിനിയുമായ ഷമ മുഹമ്മദ്, കണ്ണൂര്‍ കോര്‍പ്പറേഷന്‍ മുന്‍ മേയറും കെപിസിസി ജനറല്‍ സെക്രട്ടറിയുമായ സുമാ ബാലകൃഷ്‌ണൻ, മുന്‍മന്ത്രി എന്‍ രാമകൃഷ്‌ണന്റെ മകള്‍ അമൃത രാമകൃഷ്‌ണന്‍ എന്നിവരെ പരിഗണിക്കാൻ സാധ്യതയുണ്ട്.
Read also: മലപ്പുറത്ത് ലീഗ് പ്രവർത്തകൻ കുത്തേറ്റ് മരിച്ചു