കൊച്ചി: ഡോളർ കടത്ത് കേസിൽ യുണിടാക് എംഡി സന്തോഷ് ഈപ്പനെ മാപ്പുസാക്ഷിയാക്കാൻ സാധ്യത. കേസിൽ സന്തോഷ് ഈപ്പന്റെ കുറ്റസമ്മത മൊഴിയുടെ അടിസ്‌ഥാനത്തിൽ കോൺസുലേറ്റ് അധികൃതർക്ക് എതിരെയടക്കം നടപടിയുമായി മുന്നോട്ട് പോകാമെന്നാണ് കസ്‌റ്റംസ് കണക്കുകൂട്ടൽ. എൻഐഎ ഉൾപ്പെടെയുള്ള മൂന്ന് ഏജൻസികൾക്കും അന്വേഷണം മുന്നോട്ട് കൊണ്ടുപോകാൻ ഇത് സഹായകരമാകും.
സ്വർണക്കടത്ത് കേസിൽ യുഎഇ കോൺസുലേറ്റിലെ ഉദ്യോഗസ്‌ഥരിലേക്ക് അന്വേഷണമെത്താൻ സഹായിക്കുന്ന നിർണായക മൊഴിയാണ് സന്തോഷ് ഈപ്പന്റേതെന്ന് കസ്‌റ്റംസ് വിലയിരുത്തുന്നു. ഡോളർ കടത്ത് കേസിലെ മുഖ്യകണ്ണി ഖാലിദ് അലി ഷൗക്രിയെ ഇന്റർപോളിന്റെ സഹായത്തോടെ ഇന്ത്യയിലെത്തിക്കാൻ ഈപ്പന്റെ കുറ്റസമ്മതത്തിലൂടെ സാധിക്കും.
സന്തോഷ് ഈപ്പനെ മാപ്പുസാക്ഷിയാക്കി മജിസ്‌ട്രേട്ടിന് മുന്നിൽ രഹസ്യമൊഴി രേഖപ്പെടുത്താൻ കസ്‌റ്റംസ് ആലോചിക്കുന്നുണ്ട്. എൻഐഎ രജിസ്‌റ്റർ ചെയ്‍ത യുഎപിഎ കേസിനടക്കം ഇതോടെ ജീവൻ വയ്‌ക്കും.
Read Also: അന്താരാഷ്‌ട്ര ചലച്ചിത്ര മേള; കൊച്ചി എഡിഷന് ഇന്ന് തുടക്കം