തിരുവനന്തപുരം: സ്‌പീക്കര്‍ പി ശ്രീരാമകൃഷ്‌ണനെ ഡോളര്‍ കടത്ത് കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യുന്നതില്‍ നിയമ തടസമില്ലെന്ന് കസ്‌റ്റംസിന് നിയമോപദേശം. എന്നാല്‍, നിയമസഭാ സമ്മേളനം കഴിയുംവരെ കാത്തിരിക്കാനാണ് കസ്‌റ്റംസ് തീരുമാനം.
ചോദ്യം ചെയ്യുന്നതില്‍ സ്‌പീക്കര്‍ക്ക് നിയമ പരിരക്ഷയില്ല. തിരുവനന്തപുരത്തേക്കോ കൊച്ചിയിലേക്കോ സമന്‍സ് നല്‍കി സ്‌പീക്കറെ വിളിപ്പിക്കാമെന്നും നിയമോപദേശത്തില്‍ വ്യക്‌തമാക്കുന്നു. എന്നാല്‍, നിയമസഭാ സമ്മേളന കാലാവധിയില്‍ വിളിപ്പിക്കുന്നതില്‍ സാങ്കേതിക പ്രശ്‌നങ്ങളുണ്ട്. സ്‌പീക്കറുടേത് ഭരണഘടനാ പദവി ആയതിനാല്‍ എല്ലാ നടപടിക്രമങ്ങളും പാലിച്ചുവേണം മുന്നോട്ടു പോകേണ്ടത്. ഈ മാസം എട്ടിന് നിയമസഭാ സമ്മേളനം ആരംഭിക്കും.
സ്‌പീക്കര്‍ പി ശ്രീരാമകൃഷ്‌ണൻ തങ്ങള്‍ക്ക് ബാഗ് കെമാറിയെന്ന് സ്വര്‍ണക്കടത്ത് കേസ് പ്രതികളായ സ്വപ്‌നയും സരിത്തും നല്‍കിയ മൊഴിയാണ് സ്‌പീക്കര്‍ക്ക് കുരുക്കാകുന്നത്. എന്നാല്‍ ആരോപണം സ്‌പീക്കര്‍ നിഷേധിച്ചിരുന്നു.
Read also: അനധികൃത അവധിയിലുള്ളവരെ പിരിച്ചുവിടും; മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കി ധനവകുപ്പ്