വാഷിംഗ്ടണ്‍: താലിബാന്‍ ഭീകരര്‍ മികച്ച പോരാളികളെന്ന് അമേരിക്കന്‍ മുന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ്. അമേരിക്കന്‍ മാദ്ധ്യമമായ ഫോക്‌സ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ട്രംപിന്റെ പരാമര്‍ശം. ട്രംപ് എങ്ങിനെയാണ് അഫ്‌ഗാന്‍ പ്രശ്‌നം കൈകാര്യം ചെയ്‌തതെന്ന മാദ്ധ്യമ പ്രവർത്തകന്റെ ചോദ്യത്തിന് മറുപടിയായിട്ടായിരുന്നു വിവാദ പരാമര്‍ശങ്ങള്‍.
‘അവര്‍ വളരെ ക്രൂരരാണെന്ന് ചരിത്രത്തിന് അറിയാം’ എന്ന് പറഞ്ഞാണ് തുടങ്ങിയതെങ്കിലും, ‘അവര്‍ ആയിരം വര്‍ഷമായി പോരാടുന്ന നല്ല പോരാളികള്‍’ ആണെന്ന് താലിബാനെ വിശേഷിപ്പിക്കുകയും ചെയ്‌തു. ട്രംപിന്റെ അഭിമുഖത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. എന്നാൽ 1994ല്‍ മാത്രം രൂപീകരിച്ച താലിബാന്‍ എങ്ങിനെയാണ് ആയിരം വര്‍ഷമായി പോരാടുന്ന പോരാളികൾ ആവുമെന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്.
നേരത്തെ അഫ്‌ഗാനിൽ നിന്ന് അമേരിക്കന്‍ സൈന്യത്തെ പിൻവലിച്ച നീക്കത്തെ വിമര്‍ശിച്ച് ട്രംപ് രംഗത്ത് എത്തിയിരുന്നു. അഫ്ഗാന്‍ തലസ്‌ഥാന നഗരമായ കാബൂളിലേക്ക് കടന്ന താലിബാനെ പ്രതിരോധിക്കാന്‍ പോലും തയ്യാറാകാതെ കീഴടങ്ങിയത് അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും നാണംകെട്ട അധ്യായമാണ് എന്നായിരുന്നു ട്രംപ് പറഞ്ഞത്.
Read also: മൂന്നാമതും പെണ്‍കുഞ്ഞ്; ഭാര്യയുടെമേൽ തിളച്ച വെള്ളമൊഴിച്ച് ഭര്‍ത്താവ്