തൃശൂർ: നഗ്‌നതാ പ്രദർശനം നടത്തിയ കേസിൽ നടൻ ശ്രീജിത്ത് രവിക്ക് ജാമ്യം അനുവദിക്കരുതെന്ന് വ്യക്‌തമാക്കി പോലീസ്. മുൻപും പ്രതി ഇതേ കുറ്റം ചെയ്‌തിട്ടുണ്ടെന്നും, അതിനാൽ തന്നെ ജാമ്യം അനുവദിക്കുന്നത് തെറ്റായ സന്ദേശം നൽകുമെന്നുമാണ് പോലീസ് കോടതിയിൽ വ്യക്‌തമാക്കിയത്.
അതേസമയം കേസിൽ ശ്രീജിത്ത് രവിയുടെ ജാമ്യാപേക്ഷയിൽ തൃശൂര്‍ സിജെഎം കോടതിയില്‍ വാദം പൂർത്തിയായി. നടന് സൈക്കോതെറപ്പി ചികിൽസ നല്‍കുന്നുണ്ടെന്നാണ് പ്രതിഭാഗം കോടതിയിൽ വ്യക്‌തമാക്കിയത്. കുട്ടികൾക്ക് മുന്നിൽ നഗ്‌നതാ പ്രദർശനം നടത്തിയ കേസിൽ നടൻ ശ്രീജിത്ത് രവിയെ ഇന്ന് രാവിലെയാണ് പോലീസ് അറസ്‌റ്റ് ചെയ്‌തത്.
തൃശൂരിലെ അയ്യന്തോള്‍ എസ്എന്‍പാര്‍ക്കിൽ വച്ച് ജൂലൈ 4ആം തീയതി വൈകിട്ടാണ് സംഭവുണ്ടായത്. 14, 9 വയസുള്ള കുട്ടികള്‍ക്കു മുന്നിലായിരുന്നു നഗ്‌നതാപ്രദര്‍ശനം. തുടർന്ന് കുട്ടികൾ നൽകിയ പരാതിയുടെ അടിസ്‌ഥാനത്തിൽ പോക്‌സോ കേസ് രജിസ്‌റ്റർ ചെയ്യുകയായിരുന്നു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്‌ഥാനത്തിലാണ് പോലീസ് പ്രതിയെ പിടികൂടിയത്. സമാനമായ കേസിൽ മുൻപ് പാലക്കാട് നിന്നും ശ്രീജിത്ത് രവി അറസ്‌റ്റിലായിട്ടുണ്ട്.
Read also: ‘ജനവാസ മേഖലയെ ഒഴിവാക്കണം’; ബഫർ സോൺ പ്രമേയം നിയമസഭയിൽ ഐക്യകണ്‌ഠേന പാസായി