തൃശൂർ: കുടിവെള്ള പ്രശ്‌നത്തെച്ചൊല്ലി തൃശൂര്‍ കോര്‍പ്പറേഷനില്‍ സംഘര്‍ഷം. കോര്‍പ്പറേഷന്‍ പരിധിയില്‍ വിതരണം ചെയ്യുന്ന കുടിവെള്ളം ചെളിവെള്ളമാണെന്ന് ആരോപിച്ച് കോൺഗ്രസ് കൗണ്‍സിലര്‍മാര്‍ നടത്തിയ പ്രതിഷേധമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.
കൗണ്‍സില്‍ യോഗത്തില്‍ മേയര്‍ എംകെ വര്‍ഗീസിന്റെ കോലത്തില്‍ ചെളിവെള്ളം തളിച്ചതോടെ മേയര്‍ കൗണ്‍സില്‍ ഹാള്‍ വിട്ടു പോയി. തുടര്‍ന്ന് കാറില്‍ കയറിയ മേയറെ കൗസിലര്‍മാര്‍ തടഞ്ഞെങ്കിലും കാര്‍ മുന്നോട്ടെടുത്തിനെ തുടര്‍ന്ന് പ്രതിപക്ഷ വനിതാ കൗണ്‍സിലർ അടക്കമുള്ളവര്‍ക്ക് പരിക്കേറ്റു.
പുതൂക്കര കൗണ്‍സിലര്‍ മേഫി ഡെല്‍സനാണ് പരിക്കേറ്റത്. കാര്‍ തടഞ്ഞ പ്രതിപക്ഷ കൗണ്‍സിലര്‍ ജോണ്‍ ഡാനിയേലെനിനെ ഇടിച്ചു തെറിപ്പിക്കും വിധമായിരുന്നു മേയറുടെ ഡ്രൈവര്‍ കാര്‍ മുന്നോട്ടെടുത്തതെന്ന് പ്രതിപക്ഷം ആരോപിച്ചു.
കാറിടിപ്പിച്ചു കൊല്ലാന്‍ മേയര്‍ സിപിഎംകാരനായ ഡ്രൈവര്‍ക്ക് നിർദ്ദേശം നല്‍കിയതായും പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ ആരോപിച്ചു. തുടര്‍ന്ന് മേയര്‍ കോര്‍പ്പറേഷനില്‍ നിന്നും പോയെങ്കിലും പ്രതിഷേധക്കാര്‍ മേയറുടെ ചേമ്പറില്‍ കുത്തിയിരുന്നു പ്രതിഷേധിച്ചു.
Most Read: അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ വിവിധ ജില്ലകളിൽ ശക്‌തമായ മഴക്ക് സാധ്യത