ന്യൂഡെൽഹി: ഇന്ത്യ- പാക് അതിർത്തി പ്രദേശമായ പഞ്ചാബിലെ ഫിറോസ്‌പൂരിൽ ലഹരി കടത്തിന് ഉപയോഗിച്ച ഡ്രോൺ ബിഎസ്‌എഫ് വെടിവെച്ചിട്ടു. നാലര കിലോ ലഹരി വസ്‌തുക്കളും പിടികൂടി. പാകിസ്‌ഥാൻ ഭാഗത്ത് നിന്നാണ് ഡ്രോൺ എത്തിയതെന്ന് ബിഎസ്‌എഫ് വൃത്തങ്ങൾ അറിയിച്ചു.
നേരത്തെയും സമാനമായ രീതിയിൽ ഇന്ത്യ- പാക് അതിർത്തി പ്രദേശങ്ങളിൽ ഡ്രോൺ സാന്നിധ്യം ഉണ്ടായിരുന്നു. ദുരൂഹ സാഹചര്യത്തിൽ ശ്രദ്ധയിൽപെട്ട ഡ്രോണുകൾ സൈന്യം വെടിവെച്ചിട്ടതും നേരത്തെ പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് ഡ്രോൺ ഉപയോഗിച്ച് അതിർത്തി കടന്നുള്ള ലഹരി കടത്തിന്റെ വിവരങ്ങളും പുറത്ത് വരുന്നത്.
അതിനിടെ ജമ്മു കശ്‌മീരിലെ ശ്രീനഗറിൽ ഒരു മാർക്കറ്റിൽ ഇന്നലെയുണ്ടായ ഗ്രനേഡ് ആക്രമണത്തിൽ ഒരാൾ മരിച്ചു. ഇരുപത് പേർക്ക് പരിക്കേറ്റു. ഒരു പോലീസ് ഉദ്യോഗസ്‌ഥനും പരിക്കേറ്റവരിൽ ഉൾപ്പെടുന്നതായാണ് വിവരം. ഇന്ന് ഉച്ചക്ക് ശേഷമാണ് ഗ്രനേഡ് ആക്രമണമുണ്ടായത്. പരിക്കേറ്റവർ ആശുപത്രിയിൽ ചികിൽസ തുടരുകയാണ്.
Most Read: യുദ്ധം തടസമായില്ല; ക്‌ളെവെറ്റ്സിനും നടാലിയക്കും ബങ്കറിനുള്ളിൽ വിവാഹം