തിരുവനന്തപുരം: സജീവ രാഷ്‌ട്രീയത്തില്‍ നിന്ന് പിൻമാറുകയാണെന്ന ഇ ശ്രീധരന്റെ പ്രഖ്യാപനത്തില്‍ പ്രതികരിച്ച് ബിജെപി സംസ്‌ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ശ്രീധരന്‍ ബിജെപിയില്‍ സജീവമാണെന്നും പാര്‍ട്ടിക്ക് കൃത്യസമയത്ത് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുന്നുണ്ടെന്നും കെ സുരേന്ദ്രന്‍ തിരുവനന്തപുരത്ത് മാദ്ധ്യമങ്ങളോട് പറഞ്ഞു.
തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടെങ്കിലും ബിജെപി ദേശീയ നിര്‍വാഹക സമിതിയില്‍ അദ്ദേഹത്തെ ഉള്‍പ്പെടുത്തിയത് അദ്ദേഹത്തിന്റെ സേവനം പാര്‍ട്ടിക്ക് വേണമെന്ന് ആഗ്രഹിച്ചതു കൊണ്ടാണ്. അത് തുടര്‍ന്നും ലഭിക്കുമെന്ന് വിശ്വാസമുണ്ടെന്നും കെ സുരേന്ദ്രന്‍ വ്യക്‌തമാക്കി.
രാഷ്‌ട്രീയക്കാരൻ എന്നതിലുപരി സാങ്കേതിക വിദഗ്‌ധനെന്ന നിലയിലാണ് അദ്ദേഹം ജനങ്ങളെ സേവിച്ചത്. ബിജെപിയുടെ അഭ്യർഥന മാനിച്ചാണ് അദ്ദേഹം തിരഞ്ഞെടുപ്പിൽ സ്‌ഥാനാർഥിയായത്. കെ-റെയില്‍ വിഷയത്തില്‍ ഉള്‍പ്പടെ ശ്രീധരന്റെ അഭിപ്രായം കേട്ട ശേഷമാണ് ബിജെപി നിലപാട് സ്വീകരിച്ചതെന്നും സുരേന്ദ്രന്‍ പറഞ്ഞു.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ പാലക്കാട് മണ്ഡലത്തിലാണ് ഇ ശ്രീധരന്‍ മൽസരിച്ചത്. ശക്‌തമായ ത്രികോണ മൽസരത്തില്‍ കോണ്‍ഗ്രസിന്റെ ഷാഫി പറമ്പിലിനോടാണ് ശ്രീധരന്‍ തോറ്റത്.
Read Also: നിയമം കയ്യിലെടുത്ത കേസ്; ഭാഗ്യലക്ഷ്‌മി ഉൾപ്പെടെ 3 പേർക്കെതിരെ കുറ്റപത്രം സമർപ്പിച്ചു