ന്യൂഡെല്‍ഹി: പഞ്ചാബ് മുന്‍ എംഎല്‍എ സുഖ്‌പാല്‍ സിംഗ് ഖൈറയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് അറസ്‌റ്റ് ചെയ്‌തു. കള്ളപ്പണ നിരോധന നിയമപ്രകാരമാണ് അറസ്‌റ്റെന്ന് ഇഡി അറിയിച്ചു. കഴിഞ്ഞ മാര്‍ച്ചില്‍ സുഖ്‌പാലിന്റെ വസതിയിലും സ്‌ഥാപനങ്ങളിലും ഇഡി പരിശോധന നടത്തിയിരുന്നു. മയക്കുമരുന്ന് കേസിലെ പ്രതികള്‍ ഉള്‍പ്പടെ ഉള്ളവരുമായി സുഖ്‌പാലിന് ബന്ധമുണ്ടെന്നാണ് ഇഡി ആരോപണം.
അതേസമയം, ആരോപണങ്ങള്‍ സുഖ്‌പാല്‍ നിഷേധിച്ചു. കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ശബ്‌ദമുയര്‍ത്തിയതിനെ തുടര്‍ന്നാണ് തനിക്കെതിരെ അന്വേഷണം നടത്തുന്നത് എന്ന് സുഖ്‌പാല്‍ തിരിച്ചടിച്ചു. ആം ആദ്‌മി പാര്‍ട്ടി ടിക്കറ്റില്‍ 2017ല്‍ ഭോലാത്ത് മണ്ഡലത്തില്‍ നിന്നായിരുന്നു സുഖ്‌പാല്‍ നിയമസഭയില്‍ എത്തിയത്. എഎപിയിൽനിന്ന് പ്രാഥമിക അംഗത്വം രാജിവെച്ച് സുഖ്പാൽ പഞ്ചാബ് ഏക്ത പാർട്ടി രൂപീകരിച്ചിരുന്നു. പിന്നീട് കോൺഗ്രസിൽ ചേരുകയായിരുന്നു.
Read also: ഗുജറാത്ത് കലാപം: അന്വേഷണം അട്ടിമറിച്ചു; കപില്‍ സിബല്‍ സുപ്രീം കോടതിയില്‍