തിരുവനന്തപുരം: കിഫ്‌ബിയുടെ മസാല ബോണ്ടുമായി ബന്ധപ്പെട്ടുള്ള എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് അന്വേഷണം ആരംഭിച്ചു. ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്കായി ഇഡി റിസർവ് ബാങ്ക് ഓഫ് ഇന്ത്യക്ക് കത്തയച്ചു. സിഎജി റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിലാണ് ഇഡിയുടെ നീക്കം.
കിഫ്‌ബിയുടെ കടമെടുപ്പ് സംസ്‌ഥാന സർക്കാരിന് 3,100 കോടി രൂപയുടെ ബാധ്യത ഇതുവരെ ഉണ്ടാക്കിയതായി സിഎജി റിപ്പോർട്ടിൽ വെളിപ്പെടുത്തിയിരുന്നു. ഇതുസംബന്ധിച്ച വിവരങ്ങളാണ് ഇഡി അന്വേഷിക്കുക. ഫെമ നിയമത്തിന്റെ ലംഘനം നടന്നിട്ടുണ്ടോയെന്നാണ് ഇഡി പ്രധാനമായും അന്വേഷിക്കുന്നത്.
മസാല ബോണ്ട് ഭരണഘടനാ വിരുദ്ധമാണെന്നും റിപ്പോർട്ടിൽ സിഎജി വാദിച്ചിരുന്നു. എന്നാൽ സിഎജി റിപ്പോർട്ടിലെ ചില പേജുകൾ പിന്നീട് എഴുതിച്ചേർത്തതാണെന്നും ഭരണഘടനാ വിരുദ്ധമായി ഒന്നുമില്ലെന്നാണ് സംസ്‌ഥാന സർക്കാരിന്റെ വിശദീകരണം.
Read also: ശബരിമലയില്‍ തീര്‍ഥാടകരുടെ എണ്ണം വര്‍ധിപ്പിക്കുന്നത് പരിഗണനയില്‍; കടകംപള്ളി