മലപ്പുറം: ഏലംകുളത്ത് പ്രണയം നിരസിച്ചതിന് 21കാരിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി വിനീഷിനെ സംഭവ സ്‌ഥലത്ത് എത്തിച്ച് ഇന്ന് തെളിവെടുപ്പ് നടത്തും. ഇന്നലെ രാത്രിയോടെയാണ് പ്രതിയുടെ അറസ്‌റ്റ് രേഖപ്പെടുത്തിയത്. കാര്യങ്ങള്‍ മുന്‍കൂട്ടി ആസൂത്രണം ചെയ്‌താണ് പ്രതി കൊലപാതകം നടത്തിയതെന്ന് പോലീസ് വ്യക്‌തമാക്കി. തെളിവെടുപ്പിന് ശേഷം ഇയാളെ റിമാൻഡ് ചെയ്‌തേക്കും.
കൊല്ലപ്പെട്ട ദൃശ്യയുടെ മൃതദേഹം രാത്രിയോടെ വീട്ടിലെത്തിച്ചു. ഇന്ന് രാവിലെ വീട്ടുവളപ്പിൽ സംസ്‌കരിക്കും. ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ ദൃശ്യയുടെ സഹോദരി ദേവശ്രീയുടെ ആരോഗ്യനിലയിൽ പുരോഗതി ഉണ്ടെന്നാണ് റിപ്പോർട്.
Read also: മെഡിക്കൽ ഓക്‌സിജൻ വില വർധന; ഹരജി ഇന്ന് ഹൈക്കോടതിയുടെ പരിഗണനയിൽ