ചെന്നൈ: രാജ്യത്തെ കോവിഡ് വ്യാപനത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷനെ അതിരൂക്ഷമായി വിമർശിച്ച് തമിഴ്‌നാട് ഹൈക്കോടതി. കോവിഡ് രണ്ടാം തരംഗത്തിന് തിരഞ്ഞെടുപ്പ് കമ്മീഷനാണ് ഉത്തരവാദിയെന്ന് ഹൈക്കോടതി പറഞ്ഞു. ജനങ്ങളുടെ ആരോഗ്യകാര്യങ്ങൾ കമ്മീഷൻ വേണ്ടവിധം പരിഗണിച്ചില്ലെന്നും തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ കൊലപാതക കുറ്റത്തിന് കേസെടുക്കണമെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു.
കോവിഡ് പ്രോട്ടോക്കോൾ പാലിക്കണമെന്ന് കോടതി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. എന്നാൽ ചട്ടങ്ങൾ ലംഘിച്ച് റാലികൾ നടത്തിയ രാഷ്‌ട്രീയ പാർട്ടികൾക്ക് എതിരെ തിരഞ്ഞെടുപ്പ് കമ്മീഷൻ നടപടി സ്വീകരിച്ചില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വോട്ടെണ്ണൽ എങ്ങനെ നടത്തണമെന്നതിനെ കുറിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്‌തമായ രൂപരേഖ സമർപ്പിച്ചില്ലെങ്കിൽ വോട്ടെണ്ണൽ നിർത്തിവെക്കാൻ ഉത്തരവിടുമെന്നും ഹൈക്കോടതി മുന്നറിയിപ്പ് നൽകി.
Read also: തിരുവനന്തപുരത്ത് വാക്‌സിനേഷൻ കേന്ദ്രത്തിൽ വൻ തിരക്ക്; മൂന്ന് പേർ കുഴഞ്ഞു വീണു