മുംബൈ: നീലച്ചിത്ര നിർമാണവുമായി ബന്ധപ്പെട്ട വ്യവസായി രാജ് കുന്ദ്രയ്‌ക്കെതിരെ സാക്ഷി പറഞ്ഞ് കുന്ദ്രയുടെ കമ്പനിയിലെ നാല് ജീവനക്കാര്‍. റാക്കറ്റിന്റെ പ്രവര്‍ത്തനങ്ങൾ സംബന്ധിച്ച് മുഴുവന്‍ വിവരങ്ങളും ഇവർ മുംബൈ ക്രൈംബ്രാഞ്ചിന് നല്‍കിയതായാണ് റിപ്പോര്‍ട്.
രാജ് കുന്ദ്രയടക്കം 11 പേരെയാണ് മുംബൈ പൊലീസ് അറസ്‌റ്റ് ചെയ്‌തത്. മുംബൈ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന നീലച്ചിത്ര നിര്‍മാണ റാക്കറ്റില്‍ കുന്ദ്രക്കും ബന്ധമുണ്ടെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് ഇയാളെ അറസ്‌റ്റ് ചെയ്‌തത്. രാജ് കുന്ദ്രക്കെതിരെ നിരവധി തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും എന്നാല്‍ കൂടുതല്‍ അന്വേഷണം നടത്തേണ്ടതുണ്ടെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു. കുന്ദ്രയുടെ മൊബൈല്‍ ഫോണുകളും മറ്റ് ഡിജിറ്റല്‍ ഉപകരണങ്ങളും പോലീസ് പിടിച്ചെടുത്തിരുന്നു.
അതേസമയം ഹോട്‌സ് ഷോട്ട് ആപ്പിലൂടെ നീലച്ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചതില്‍ കുന്ദ്രയുടെ സഹോദരീ ഭര്‍ത്താവായ പ്രദീപ് ബക്ഷിയ്‌ക്കും പങ്കുണ്ടെന്നാണ് കുന്ദ്രയുടെ ഭാര്യയും ബോളിവുഡ് നടിയുമായ ശില്‍പാ ഷെട്ടിയുടെ വാദം. കേസിൽ രാജ് കുന്ദ്ര നിരപരാധിയാണെന്നും അദ്ദേഹത്തിന്റെ സഹോദരി ഭര്‍ത്താവായ പ്രദീപ് ബക്ഷിയാണ് ആപ്പുമായി ബന്ധപ്പെട്ടുള്ള പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിച്ചിരുന്നതെന്നുമാണ് ശില്‍പ പറയുന്നത്.
Read also: കർഷകരെ പിണക്കി പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷൻ; കരിങ്കൊടി പ്രതിഷേധം