ശ്രീനഗർ: ജമ്മു കശ്‌മീരിലെ കുല്‍ഗാമില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടുന്നു. കുല്‍ഗാമിലെ ആഷ്‌മുജിയിലാണ് ഏറ്റുമുട്ടല്‍ നടക്കുന്നത്. ഒരു ഭീകരനെ സുരക്ഷാ സേന വധിച്ചു. എന്നാല്‍ ഇയാളെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ലെന്ന് ജമ്മു കശ്‌മീർ പോലീസ് അറിയിച്ചു. ഒരാഴ്‌ചക്കിടെ കുല്‍ഗാമിലുണ്ടായ ഏറ്റുമുട്ടലുകളില്‍ അഞ്ച് ഭീകരരെയാണ് സൈന്യം വധിച്ചത്.
കുൽഗാമിലെ പോംഭായി, ഗോപാൽപ്പോര എന്നിവിടങ്ങളിലും ഈയാഴ്‌ച ഏറ്റുമുട്ടലുകൾ നടന്നിരുന്നു. ഗോപാൽപ്പോരയിൽ നടന്ന ഏറ്റുമുട്ടലിൽ ഭീകരസംഘടനയായ ടിആർഎഫിന്റെ കമാൻഡർ അഫാഖിനെ സൈന്യം വധിക്കുകയും ചെയ്‌തിരുന്നു. മേഖലയിൽ സാധാരണക്കാർക്ക് നേരെ നടന്ന ആക്രമണങ്ങൾക്ക് പിന്നിൽ ഇയാൾക്ക് പങ്കുണ്ടെന്നാണ് പോലീസ് പറയുന്നത്.
പുൽവാമയിൽ സ്‍ഫോടനം ലക്ഷ്യമിട്ട രണ്ട് ഭീകരരെ ജമ്മു കശ്‌മീർ പോലീസ് പിടികൂടിയതും ഈ ആഴ്‌ചയായിരുന്നു. ഇവരിൽ നിന്ന് സ്‍ഫോടക വസ്‌തുക്കളും ആയുധങ്ങളും പിടിച്ചെടുത്തതായി പോലീസ് അറിയിച്ചിരുന്നു. ബാരാമുള്ളയിൽ സുരക്ഷാ സേനക്ക് നേരെ നടന്ന ഭീകരാക്രമണത്തിൽ രണ്ട് സിആർപിഎഫ് ജവാൻമാർക്കും രണ്ട് നാട്ടുകാർക്കും പരിക്കേറ്റിരുന്നു.
ജമ്മു കശ്‌മീരിലെ സുരക്ഷാ സാഹചര്യങ്ങൾ ചർച്ച ചെയ്യാൻ കേന്ദ്ര ആഭ്യന്തര സെക്രട്ടറിയുടെ നേതൃത്വത്തിൽ ചേര്‍ന്ന യോഗത്തിൽ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനുള്ള നടപടികൾക്ക് നിർദ്ദേശം നൽകിയിരുന്നു. സാധാരണക്കാരെ ഭീകരർ ലക്ഷ്യമിടുന്നത് തടയാനായി കശ്‌മീരിൽ പ്രവർത്തന പരിചയമുള്ള എൻഐഎ അടക്കമുള്ള ഏജൻസികളിലെ ഉദ്യോഗസ്‌ഥർ അടങ്ങുന്ന സംഘത്തെയും നിയോഗിക്കാനായിരുന്നു തീരുമാനം.
Encounter underway at Ashmuji area of Kulgam. Police and security forces at the spot. Further details shall follow: Jammu & Kashmir Police
— ANI (@ANI) November 20, 2021
Most Read: കാലതാമസം അരുത്; പൗരത്വ ഭേദഗതി നിയമം പിൻവലിക്കണമെന്ന് ബിഎസ്‌പി