ശ്രീനഗർ: ജമ്മു കശ്‌മീരിലെ പൂഞ്ച് ജില്ലയിൽ സൈന്യവുമായുള്ള ഏറ്റുമുട്ടലിനിടയിൽ 2 പാകിസ്‌ഥാൻ ഭീകരർ കൊല്ലപ്പെട്ടു. ഭീകരരിൽ ഒരാൾ സൈന്യത്തിന്റെ പിടിയിലായി. ഞായറാഴ്‌ച വൈകിട്ട് മുഗൾ റോഡിലെ പോഷാന പ്രദേശത്താണ് ഏറ്റുമുട്ടൽ നടന്നത്. ഏറ്റുമുട്ടൽ ജമ്മു മേഖല ഐജി മുകേഷ് സിംഗ് സ്‌ഥിരീകരിച്ചു.
കഴിഞ്ഞദിവസം നിയന്ത്രണരേഖയിലൂടെ നുഴഞ്ഞു കയറിയ ഭീകരർ ഷോപ്പിയാനിലേക്ക് പോകുന്നതിനിടെയാണ് ഏറ്റുമുട്ടൽ നടന്നതെന്നാണ് പ്രാഥമിക വിവരം. കശ്‌മീരിൽ ജില്ലാ വികസന കൗൺസിൽ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ പ്രശ്‍നങ്ങൾ സൃഷ്‌ടിക്കാനെത്തിയ ഭീകരരാണ് ഇവർ എന്നാണ് സൂചന.
പ്രദേശത്ത് ഭീകരരുടെ സാന്നിധ്യമുണ്ടെന്ന് രഹസ്യവിവരം കിട്ടിയതിനെ തുടർന്ന് സുരക്ഷാസേന കഴിഞ്ഞ ദിവസം സ്‌ഥലത്ത് എത്തിയിരുന്നെങ്കിലും കനത്ത മഞ്ഞുവീഴ്‌ചയും മോശം കാലാവസ്‌ഥയും മൂലം പ്രവർത്തനങ്ങൾ തടസപ്പെട്ടിരുന്നു. ഞായറാഴ്‌ച പോലീസും സുരക്ഷാ സേനയും പ്രദേശത്ത് നടത്തിയ തിരച്ചിലിനിടെയാണ് രണ്ട് ഭീകരരെ വധിച്ചത്.
Read also: മോദി സർക്കാരിന്റെ രണ്ടാം ബജറ്റ്; കൂടിയാലോചനകൾ നാളെ തുടങ്ങും