തൃശൂർ: ഇത്തവണയും തൃശൂർ പൂരച്ചടങ്ങുകൾക്ക് തുടക്കം കുറിക്കുന്ന പൂര വിളംബരത്തിന് തിടമ്പേറ്റുന്നത് എറണാകുളം ശിവകുമാർ ആയിരിക്കും. കൊച്ചിൻ ദേവസ്വം ബോർഡാണ് ഇക്കാര്യത്തിൽ തീരുമാനമെടുത്തത്. നെയ്‌തലക്കാവ് ഭഗവതിയുടെ തിടമ്പേറ്റിയാണ് പൂര വിളംബരത്തിന് ശിവകുമാർ തെക്കേഗോപുരവാതിൽ തുറക്കുക. ഈ ചടങ്ങോടെയാണ് തൃശൂർ പൂരത്തിന് തുടക്കമാകുന്നത്.
പതിവായി ഈ ചടങ്ങില്‍ കൊമ്പന്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനാണ് നെയ്‌തലക്കാവ് ഭഗവതിയുടെ തിടമ്പേറ്റി തെക്കേഗോപുരവാതിൽ തുറന്നിരുന്നത്. എന്നാൽ കോവിഡ് കാലത്ത് ചടങ്ങുകൾ മാത്രമായി നടത്തിയിരുന്ന പൂരത്തിന് ശിവകുമാറാണ് തിടമ്പേറ്റിയത്.
കോവിഡ് വ്യാപനം കുറഞ്ഞ് നിയന്ത്രണങ്ങൾ ഒഴിവാക്കിയതോടെ ഇത്തവണത്തെ പൂരത്തിന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ നെയ്‌തലക്കാവിലമ്മയുടെ തിടമ്പേറ്റുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ശിവകുമാറിനെ തന്നെ ചടങ്ങിന് നിയോഗിക്കാനാണ് ദേവസ്വം ബോര്‍ഡ് തീരുമാനിച്ചത്.
Read also: മഹാരാജാസ് കോളേജ്; മൊബൈല്‍ ഫ്‌ളാഷ് ഉപയോഗിച്ചെഴുതിയ പരീക്ഷ റദ്ദാക്കി